വടക്കഞ്ചേരി: നീണ്ട വടിയുടെ മുകളിൽ വർണങ്ങളിൽ കെട്ടിപ്പൊതിഞ്ഞ് ലാലിമിഠായി വിറ്റിരുന്ന ഇബ്രാഹിം വിടവാങ്ങി. ജില്ലയിലെ ഉത്സവപ്പറമ്പുകളിൽ മധുരമിഠായി വില്പന നടത്തി വന്ന കാരയങ്കാട് കുന്നത്ത് വീട്ടിൽ ഇബ്രാഹിം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
ഒരു വർഷത്തോളമായി ഉത്സവാഘോഷം ഇല്ലാത്തതിനെ തുടർന്ന് മിഠായി വില്പനയില്ലാതെ കഴിയുകയായിരുന്നു. ഉത്സവപ്പറമ്പുകളിൽ രസകരമായ പാട്ടുകൾ പാടിയും ലാലിമിഠായി ഉപയോഗിച്ച് മോതിരവും വാച്ചും ഉൾപ്പെടെ നിർമ്മിച്ച് കുട്ടികളെ ആകർഷിച്ചും 'ആദ്യം പള്ളയിൽ കെട്ടാം... പിന്നെ, വായിലും കെട്ടാം..." എന്ന് ഈണത്തിൽ പാടിയുമാണ് എല്ലാ ഉത്സവപ്പറമ്പുകളിലും വിൽപ്പന നടത്തുക. വടിയിൽ കെട്ടിയ മിഠായി എത്ര വലിച്ചാലും നീണ്ടുവരും.
50 വർഷത്തിലേറേയായി കച്ചവടം നടത്തുന്ന ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് ലാലിമിഠായി മധുരം നുണയാത്തവർ പ്രദേശത്ത് കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |