മുണ്ടക്കയം : മുണ്ടക്കയം ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം കടത്തിയെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. എക്സൈസ് കോട്ടയം ഡെപ്യൂട്ടി കമ്മിഷണർ സുൽഫിക്കറിന്റെ നിർദ്ദേശപ്രകാരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ ഔട്ട് ലെറ്റ് സീൽ ചെയ്തു. ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു. ലോക്ക് ഡൗണിന് ശേഷം കെ.എസ്.ഡി.സിയും, എക്സൈസും സംയുക്ത പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. സ്റ്റോക്ക്, ബിൽ രജിസ്റ്റർ എന്നിവ വിശദമായി പരിശോധിച്ച ശേഷമെ ഔട്ട് ലെറ്റിന്റെ പ്രവർത്തനം അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിയ്ക്കും, ഇന്റലിജൻസ് എ.ഡി.ജി.പിയ്ക്കും കൈമാറി. അമിതവിലയ്ക്ക് മദ്യക്കടത്ത് നടക്കുന്നതായി ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.സമീപത്തെ റബർ തോട്ടത്തിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. തുടർന്ന് ഇടനിലക്കാരെ ഉപയോഗിച്ചായിരുന്നു കച്ചവടം. 400 രൂപ വില വരുന്ന മദ്യം 1000 രൂപയ്ക്കായിരുന്നു വില്പന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |