ജൂൺ ഒൻപതിന് അർദ്ധരാത്രി മുതൽ തുടങ്ങും
കൊല്ലം : ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ നിലവിൽ വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസമാണ് ഇക്കുറി ട്രോളിംഗ് നിരോധനം.
പ്രധാന നിർദ്ദേശങ്ങൾ
1. ട്രോളിംഗ് ബോട്ടുകൾ നീണ്ടകര പാലത്തിന് കിഴക്ക് വശത്തേക്ക് മാറ്റി പാലത്തിന്റെ സ്പാനുകൾ തമ്മിൽ ചങ്ങലയിട്ട് ബന്ധിപ്പിക്കും
2. തീരദേശത്തെ എല്ലാ ഡീസൽ ബങ്കുകളും നിരോധനവേളയിൽ അടച്ചിടും
3. നിരോധനം ബാധകമല്ലാത്ത ഇൻബോർഡ് വള്ളങ്ങൾ, മറ്റു ചെറിയ യാനങ്ങൾ തുടങ്ങിയവയ്ക്ക് മത്സ്യബന്ധനത്തിന് പോകാം.
4. ഇതിന് ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മത്സ്യഫെഡ് ബങ്കുകളും അഴീക്കൽ ബങ്കുകളും പ്രവർത്തിക്കും.
5. വള്ളങ്ങളിലൂടെ മത്സ്യം വിൽക്കുന്നതിന് വേണ്ടി നീണ്ടകര ഹാർബർ തുറക്കും.
6. മൺസൂൺകാല കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനും വേണ്ടി നീണ്ടകരയിലും അഴീക്കലും കൺട്രോൾ റൂമുകൾ ആരംഭിച്ചു.
7. കടൽ സുരക്ഷാ സ്‌ക്വാഡിന്റെയും മറൈൻ പൊലീസിന്റെയും സേവനം 24 മണിക്കൂറും ലഭിക്കും.
8. കോസ്റ്റൽ പൊലീസിന്റെ സ്പീഡ് ബോട്ടും സജ്ജമാണ്.
9. ഇതരസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തീരം വിടണം.
10. നിരോധന കാലയളവിൽ യന്ത്രവത്കൃത യാനങ്ങളിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷൻ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |