തൃശൂർ: ബി.എസ്.എൻ.എൽ ഫൈബർ കണക്‌ഷൻ നൽകാമെന്ന് പറഞ്ഞും, കെ.വൈ.സി വിവരം നൽകിയില്ലെങ്കിൽ സിം കട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയും, ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. ബി.എസ്.എൻ.എൽ ലോഗോയും മേൽവിലാസവും വച്ചുകൊണ്ടുള്ള വ്യാജ സൈറ്റുകളും പ്രചരിക്കുന്നുണ്ട്. പുതിയ കണക്‌ഷൻ ലഭിക്കുന്നതിന് ബി.എസ്.എൻ.എൽ നേരിട്ടും ഏജൻസി വഴിയും ഓൺലൈൻ ബുക്കിംഗിലൂടെ പണം ആവശ്യപ്പെടുന്നില്ലെന്നും ഉപഭോക്താക്കൾ വ്യാജ സന്ദേശങ്ങൾക്കും സൈറ്റുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പു വഴി നഷ്ടം സംഭവിച്ചാൽ ബി.എസ്.എൻ.എൽ ഉത്തരവാദിയായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു. കൃത്യമായ വിവരം മനസിലാക്കാൻ ബി.എസ്.എൻ.എല്ലിന്റെ ഓഫീസുമായി ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |