വാഷിംഗ്ടൺ: വാക്സിൻ വിരുദ്ധ നിലപാട് സമൂഹ മാദ്ധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ച എഴുത്തുകാരിയും ഫെമിനിസ്റ്റുമായ നവോമി വുൾഫിന് ട്വിറ്ററിൽ വിലക്ക്. അമേരിക്കയിൽ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തി വിവാദമുയർത്തിയിരുന്നു വുൾഫ്. വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താനുള്ള യു.എസ് സർക്കാർ തീരുമാനത്തിനെതിരെയും നവോമി രംഗത്തെത്തിയിരുന്നു. കൂടാതെ വാക്സിൻ നൽകിത്തുടങ്ങിയ ഘട്ടത്തിൽ ''അപ്ലോഡുകൾ സ്വീകരിക്കാനാവുന്ന സോഫ്റ്റ്വെയർ വേദി'' യെന്നും വാക്സിൻ നൽകിയവരുടെ മൂത്രം അഴുക്കുചാലുകൾ വഴിയും മറ്റു ജലമാർഗങ്ങൾ വഴിയും ഒഴുക്കുന്നത് തടയണമെന്നും വുൾഫ് ട്വീറ്റ് ചെയ്തു. വിലക്കിന് ശേഷം വുൾഫിനെ പിന്തുണച്ചും പരിഹസിച്ചും ധാരാളം പേർ എത്തി. വിഡ്ഢിയായതിന്റെ പേരിൽ ആദ്യമായി ട്വിറ്റർ വിലക്കിയ വ്യക്തിയാകും ഇവരെന്ന് ചിലർ പരിഹസിച്ചപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പ്രഹരമാണ് വിലക്കെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |