ന്യൂഡൽഹി: കൊവിഡിനെതിരായ വാക്സിനുകളിൽ കൊവാക്‌സിനേക്കാൾ കൂടുതൽ കൊവിഡ് ആന്റിബോഡിയുണ്ടാക്കുന്നത് കൊവിഷീൽഡെന്ന് പഠനം. കൊവിഷീൽഡ് വാക്‌സിനും കൊവാക്‌സിനും സ്വീകരിച്ച ആരോഗ്യ പ്രവർത്തകരിൽ വെവ്വേറെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കൊവാറ്റ് ടെസ്റ്റാണ് ഇവരിൽ നടത്തിയത്.
കൊവാക്സിൻ സ്വീകരിച്ചവരെക്കാൾ സെറോ പോസിറ്റിവിറ്റി നിരക്ക് കൊവിഷീൽഡ് എടുത്തവരിൽ കൂടുതലാണെന്ന് പഠനം തെളിയിക്കുന്നു. കൊവാക്‌സിനും കൊവിഷീൽഡും രണ്ട് ഡോസ് എടുത്തവരിൽ നല്ല ഫലമാണ് ലഭിക്കുന്നതെന്ന് പഠനം പറയുന്നു. എന്നാൽ വാക്‌സിൻ സ്വീകരിച്ച ആദ്യഘട്ടത്തിൽ സെറോപോസിറ്റിവിറ്റി നിരക്ക് കൊവിഷീൽഡ് എടുത്തവരിൽ വളരെ കൂടുതലാണ് കാണിക്കുന്നത്.
325 പുരുഷന്മാരിലും 227 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. സാർസ് രോഗബാധ പിടിപെടാത്തവരിലാണ് പഠനം നടത്തിയത്. കൊറോണ വൈറസ് ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈറ്റർ (കോവാറ്റ്) പരിശോധനയാണ് ആരോഗ്യപ്രവർത്തകരിൽ നടത്തിയത്. പഠനം പൂർണമായും അവലോകനം ചെയ്യാത്തതിനാൽ ക്ലിനിക്കൽ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |