സെന്റ് ജോൺസ്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പാതട്ടിപ്പ് നടത്തിരാജ്യം വിട്ട വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ തിരോധാനവും തുടർന്ന് ഡൊമനിക്കയിൽ അറസ്റ്റിലായപ്പോൾ, തന്നെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന വാദവുമെല്ലാം ചോക്സിയുടെ രക്ഷപെടൽ തന്ത്രത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തി. ചോക്സി പറഞ്ഞതെല്ലാം കളവാണെന്നും ആന്റിഗ്വയിൽ നിന്ന് ഒരുസുഹൃത്തിന്റെ സഹായത്താലാണ് ഡൊമിനിക്കയിലേക്ക് രക്ഷപെട്ടതെന്നുമാണ് ആന്റിഗ്വൻ പൊലീസ് കണ്ടെത്തിയത്. ചോക്സിയെ ഇന്ത്യക്ക് കൈമാറാമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ധാരണയിലെത്തിയെന്ന വിവരം അറിഞ്ഞതോടെയാണ് ഡോമനിക്കയിലേക്ക് കടക്കാൻ തീരുമാനിച്ചത്. ബോട്ടിൽ നടത്തിയ രക്ഷപെടൽ തന്ത്രമാണ് ഡൊമിനിക്കയിൽ വെച്ച് ഡൊമിനിക്കൻ തീര രക്ഷാ സേന പരാജയപ്പെട്ടത്. ഗോവിൻ എന്ന ആന്റിഗ്വയിലെ സുഹൃത്താണ് ചോക്സിയെ ക്യൂബയിലെത്തിക്കാൻ ശ്രമിച്ചത്. ചോക്സിക്ക് ആന്റിഗ്വയ്ക്ക് പുറമേ മറ്റൊരു ആഫ്രിക്കൻ രാജ്യത്തെ പൗരത്വമുണ്ടെന്നും ഗോവിൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം പൂർണ വിവരം പുറത്തുവിടുമെന്ന് ആന്റിഗ്വൻ പോലീസ് വ്യക്തമാക്കി.
എന്നെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു: ചോക്സി
തന്നെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ 10 പേരുണ്ടായിരുന്നതായും ആന്റിഗ്വൻ പൊലീസിൽ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് അവർ പരിചയപ്പെടുത്തിയതെന്നും ചോക്സി. അവരിൽ നിന്ന് ക്രൂരമായ പീഡനങ്ങൾക്കിരയായെന്നും ഇന്നലെ ആന്റിഗ്വൻ പൊലീസിൽ നല്കിയ പരാതിയിൽ ചോക്സി വെളിപ്പെടുത്തി. ഡൊമനിക്കയിലെത്തിയപ്പോൾ ഇന്ത്യക്കാരനായ ഉന്നത രാഷ്ട്രീയ പ്രവർത്തകന്റെ അടുത്തേക്കാണ് തന്നെ കൊണ്ടു പോകുന്നതെന്ന് സംഘാംഗങ്ങൾ പറഞ്ഞു. താൻ സുഹൃത്തായ ബാർബറിക്ക ജറാബിക്കയെ കാണാൻ പോയപ്പോഴാണ് സംഭവമുണ്ടായതെന്നും ബാർബറിക്കയും തന്റെ തട്ടിക്കൊണ്ടു പോകലിൽ പങ്കുണ്ടെന്നും ചോക്സി ആരോപിച്ചു. ബാർബറിക്ക, നരേന്ദർ സിംഗ്, ഗുർമീത് സിംഗ് എന്നിവരുടെ പേരുകൾ പരാതിയിൽ പറയുന്നു.
കോടതിയിൽ ആദ്യ വിജയം തങ്ങൾക്കെന്ന് ചോക്സിയുടെ അഭിഭാഷകൻ
ചോക്സിക്ക് തന്റെ അഭിഭാഷകരെ കാണാനും സംസാരിക്കാനുമുള്ള അനുവാദം ഡൊമനിക്കൻ ഹൈക്കോടതിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ചോക്സിയുടെ അഭിഭാഷകൻ ജസ്റ്റിൻ സിമോൺ വ്യക്തമാക്കി. കോടതിയുടെ അനുവാദമില്ലാതെ ചോക്സിയെ ഡൊമനിക്കയിൽ നിന്ന് പുറത്തു വിടരുതെന്ന് ഡൊമനിക്കൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നല്കിയിട്ടുമുണ്ട്. ചോക്സിക്ക് കോടതി നല്കുന്ന സംരക്ഷണമാണിതെന്നും അതിനാൽ തങ്ങളെ സംബന്ധിച്ചടുത്തോളം നിയമ യുദ്ധത്തിലെ ആദ്യ വിജയമാണിതെന്നും ജസ്റ്റിൻ സിമോൺ വ്യക്തമാക്കി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചുവെന്ന കേസാണ് ഇനി ഡൊമനിക്കൻ കോടതിയിലുള്ളതെന്നും അതിലും ചോക്സിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് കരുതുന്നതായും സിമോൺ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |