പന്തളം:കൗൺസിൽ അറിയാതെ നിയമനം നടത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പന്തളം നഗരസഭാചെയർപേഴ്‌സൺ സുശീല സന്തോഷിനെ ഉപരോധിച്ചു. ഇന്നലെ രാവിലെ11.30നായിരുന്നു ഉപരോധം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തോന്നല്ലൂർ ഉളമയിലെ പ്രീമെടിക് ഹോസ്റ്റൽ ഡി.സി.സിയാക്കിയിരുന്നു. കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുക്കാതെ ഇവിടെ ജീവനക്കാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ച് ഭരണ സമിതി പത്രവാർത്ത നൽകിയതാണ് പ്രതിഷേധത്തിന് കാരണം. ധനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരാതെ ചെയർ പേഴ്‌സൺ മുൻകൂർ അനുമതിയോടെ മുൻസിപ്പൽ ഫണ്ടിലെ പണം ചെലവാക്കുന്നതും പരാതിക്കിടയാക്കി. കമ്മിറ്റികളുടെ മിനിട്ട് സ് മാസങ്ങൾ കഴി ഞ്ഞാലും നൽകാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ഒരു കമ്മിറ്റി കഴിഞ്ഞാൽ 48 മണിക്കൂറിനകം മിനിട്ട് സ് നൽകണമെന്നാണ് ചട്ടം. നിയമനങ്ങളിൽ അഴിമതി ഒഴിവാക്കാൻ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാമെന്ന നിർദ്ദേശം ചെയർ പേഴ്‌സൺ അംഗീകരിക്കാതിരുന്നത് മുൻകൂട്ടിലിസ്റ്റ് തയ്യാറാക്കി വച്ചിരിക്കുന്നതിനാലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കൗൺസിലർമാരായ ലസിതാ നായർ ,രാജേഷ്‌കുമാർ, അരുൺ, എച്ച്.സക്കീർ, ഷെഫിൻ റജീബ് ഖാൻ , അജിതകുമാരി, അംബികാരാജേഷ്, ശോഭനാ കുമാരി എന്നിവർ ഉപരോധസമരത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |