ദിസ്പൂർ: ജനസംഖ്യാ നിയന്ത്രണത്തിനായി മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ന്യൂനപക്ഷ സമുദായത്തോട് അഭ്യർത്ഥിച്ചു. ജനസംഖ്യാ വർദ്ധനവ് തടയുന്നതിലൂടെ ദാരിദ്ര്യം ലഘൂകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാ ദരിദ്ര ജനതയുടെയും രക്ഷാധികാരിയാണ് സർക്കാർ. ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും മൂലകാരണമായ ജനസംഖ്യാവർദ്ധനവ് തടയാൻ ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണ ആവശ്യമാണ്.'- അദ്ദേഹം പറഞ്ഞു.
സമുദായത്തിലെ സ്ത്രീകളെ ബോധവത്കരിക്കുന്നതിന് തന്റെ സർക്കാർ ശ്രമം നടത്തുമെന്നും, പ്രശ്‌നം ഫലപ്രദമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മപരിശോധന നടത്തണമെന്നും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാൻ ആളുകളെ പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി സമുദായ നേതാക്കളോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |