റിയാദ് : രാജ്യത്ത് പൊതുമാപ്പ് നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നല്കി സൗദി ഭരണാധികാരി സൽമാൻ രാജാവ്. സൗദി ജയിലിൽ കഴിയുന്ന കരിമ്പട്ടികയിൽ ഉൾപ്പെടാത്ത കുറ്റവാളികളെയും അനധികൃത താമസക്കാരെയും പൊതുമാപ്പ് നൽകി മോചിപ്പിക്കാനാണ് തീരുമാനം. നിയമ ലംഘകർക്കു പിഴയോ തടവോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണിത്. വിസാ കാലാവധി കഴിഞ്ഞവർ, ട്രാൻസിറ്റ് വീസയിലോ, ഹജ്-ഉംറ-സന്ദശക വീസയിലോ സൗദിയിലെത്തി തിരിച്ചു പോകാത്തവർ, നിയമക്കുരുക്കിൽ കുടുങ്ങി ജയിലിലായവർ തുടങ്ങി നിരവധി പേർക്ക് ഇതുവഴി ജയിൽ മോചിതരാകാൻ സാധിക്കും.അതേസമയം ക്രിമിനൽ കുറ്റവാളികൾ, സുരക്ഷാ വിഭാഗത്തിന്റെ കരിമ്പട്ടികയിൽ ഉള്ളവർ എന്നിവർക്ക് പൊതുമാപ്പിന് യോഗ്യതയില്ല. പൊതുമാപ്പ് മുഖേന മോചിതരാകുന്ന പ്രവാസികൾക്ക് നിശ്ചിത കാലയളവിന് ശേഷം വീണ്ടും സൗദിയിലേക്ക് തിരിച്ചു വരാനുള്ള ആനുകൂല്യം നൽകാറുണ്ട്. എന്നാൽ പൊതുമാപ്പ് കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി താമസിച്ചാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |