SignIn
Kerala Kaumudi Online
Friday, 26 April 2024 11.03 AM IST

ഐസിസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇന്ത്യയില്‍ ഇപ്പോഴും താമസിക്കുന്നില്ലേ? എന്തിനാണ് എന്റെ മകളെ കൊല്ലാന്‍വിടുന്നത്; പ്രതികരിച്ച് നിമിഷ ഫാത്തിമയുടെ അമ്മ

bindu-nimisha

തിരുവനന്തപുരം: ഐസിസിൽ ചേർന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അഫ്ഗാൻ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

ജയിലില്‍ കഴിയുന്നവരെ ഡീപോര്‍ട്ട് ചെയ്യാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയിട്ടില്ല. ഇതിനോട് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. എന്തിനാണ് തന്റെ മകളെ കൊല്ലാന്‍വിടുന്നതെന്നാണ് ബിന്ദു ചോദിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിമിഷയെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരികയും , നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ബിന്ദു. ഒരു ഇന്ത്യക്കാരി എന്ന നിലയിൽ എന്റെ മനുഷ്യാവകാശമല്ലേ അത്. ഞാൻ ഈ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഞാൻ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകൾ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുൻപ് അന്നിരുന്ന കേരള സർക്കാരിനെയും, അന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവർ എന്തുകൊണ്ട് അത് തടഞ്ഞില്ലെന്ന് ബിന്ദു ചോദിക്കുന്നു. ഐസിസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇന്ത്യയില്‍ ഇപ്പോഴും താമസിക്കുന്നില്ലേയെന്നും അവര്‍ ചോദിച്ചു.

2016 ജൂലായിലാണ് ആറ്റുകാൽ സ്വദേശി നിമിഷയെ കാണാനില്ലെന്ന പരാതിയുമായി ബിന്ദു രംഗത്തെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനൊപ്പം മതപരിവർത്തനം നടത്തി ഫാത്തിമയെന്ന പേരിൽ ഐസിസിൽ ചേരാൻ നിമിഷ പോയതായി സ്ഥിരീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ISIS, MALAYALI WOMEN, AFGHAN JAIL, BINDU, NIMISHA FATHIMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.