ടെൽ അവീവ്: ഒരു വ്യാഴവട്ടക്കാലം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യമായി. നെതന്യാഹു ഭരണത്തിന് അന്ത്യംകുറിച്ച് ഇസ്രയേലിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ ഇന്ന് അധികാരത്തിലേറും. തീവ്ര ദേശീയവാദിയായ നാഫ്റ്റലി ബെനറ്റ് വിശ്വാസവോട്ട് നേടി. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നാഫ്റ്റാലി വിശ്വാസം നേടിയത് (59- 60) എന്നിങ്ങനെയാണ് വോട്ട് നില.
തീവ്ര വലതു നേതാവായ നാഫ്റ്റലി ബെനറ്റും യായർ ലാപിഡും തമ്മിലെ അധികാര വിഭജന കരാർ പ്രകാരം ആദ്യ ഊഴം ബെനറ്റിനായിരുന്നു. 2023 സെപ്റ്റംബർ വരെയാകും കാലാവധി. അതുകഴിഞ്ഞുള്ള രണ്ടു വർഷം ലാപിഡ് ഭരിക്കും. ഇസ്രായേലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു അറബ് പാർട്ടി ഭരണസഖ്യത്തിൽ വരുന്നു എന്നതും പ്രത്യേകതയാണ്. അറബ് കക്ഷിയായ 'റാം' ബെനറ്റ് സർക്കാരിൽ പങ്കാളിയാകും.
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ ബെഞ്ചമിൻ നെതന്യാഹു പരാജയം സമ്മതിച്ചിരുന്നു. സമൂഹ മാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം ജനങ്ങൾക്ക് നന്ദിയറിയിച്ചു
ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും ദീർഘകാല പ്രധാനമന്ത്രിയായ നെതന്യാഹു അധികാരമൊഴിയുന്നതോടെ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡിന്‍റെ നേതാവെന്ന നിലക്ക് പ്രതിപക്ഷ നേതൃപദവിയിലേക്ക് മാറും. വഞ്ചനയും കീഴടങ്ങലും മുദ്രയാക്കിയ അപകടകരമായ സഖ്യമാണ് അധികാരമേറാൻ പോകുന്നതെന്നും അതിവേഗം അവരെ മറിച്ചിടു'മെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.അധികാരഭ്രഷ്ടനാകുന്നതോടെ അഴിമതി ആരോപണങ്ങളിലടക്കം നിയമനടപടികൾ നെതന്യാഹു നേരിടേണ്ടി വരും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |