SignIn
Kerala Kaumudi Online
Friday, 26 April 2024 12.28 PM IST

അത് വളരെ ലളിതമായ ഒരു പ്രക്രിയ ആയിരുന്നു പുലി പുല്ലുതിന്നത് അങ്ങനെ അങ്ങനെയായിരുന്നു

eee

'ഗതികെട്ടാൽ പുലി പുല്ലും തിന്നും" എന്ന പഴമൊഴി കേൾക്കാത്തവർ ചുരുക്കം. എന്നാൽ പുല്ലുതിന്നേണ്ട ഗതികേട് പുലിക്ക് എങ്ങനെയുണ്ടായി എന്ന് മിക്കവരും ചിന്തിക്കാറില്ല. പുലിയെക്കൊണ്ട് പുല്ലുതീറ്റിക്കുന്ന അവസ്ഥ ആരാണ് സൃഷ്‌ടിച്ചതെന്നും നാം ശ്രദ്ധിക്കാറില്ല. വീരശൂരവേഗ പരാക്രമിയായ പുലി ജന്മനാ മാംസഭക്ഷണ പ്രിയമുള്ള വേട്ടയാടുന്നത് ജന്മസ്വഭാവമായ മൃഗമാണ്. പക്ഷേ അതിന് ഒട്ടും യോജിക്കാത്ത പച്ചിലകൾ തിന്നു ജീവിക്കേണ്ടിവരുന്നു. വല്ലാത്ത ഒരു ഗതികേടാണത്. സ്വന്തം ശക്തിയും ഇഷ്ടങ്ങളും തിരിച്ചരിയാൻ കഴിയാതെ ഉള്ളതുകൊണ്ട് തൃപ്‌തിപ്പെട്ട് ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ പ്രതിരൂപമാണ് ഈ പുലി. പാവം പുലി. ഇപ്പോൾ ഇത് പായും പുലിയേ അല്ല!

വീറുറ്റ പുലികൾ പാഴ്പുലികളായി തീരുന്നതെങ്ങനെ എന്ന് ഒരു പുലി വളർത്തുകാരൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പുലിയുടെ ക്ഷമയും ശാന്തതയും കണ്ട് ആളുകൾ അത്ഭുതസ്‌തബ്‌ധരായി നിന്നിട്ടുണ്ട്. പൂച്ചയും നായക്കുട്ടിയും കോഴിയും ആട്ടിൻകുട്ടിയുമൊക്കെ പുലിപ്പുറത്തു ശയനം നടത്തുമ്പോൾ സ്നേഹസ്വരൂപമായി മെല്ലെ അവയെ തഴുകുന്ന പുലി നാട്ടുകാർക്കൊക്കെ അത്ഭുതമായി. ആട്ടിൻകുട്ടിയും പുലിയും ഒരു കൂട്ടിലാണ് ഉറങ്ങുന്നത് എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷേ സത്യം അതാണ്. ശാന്തസ്വരൂപിയായ പുലിയെകണ്ട് നാട്ടുകാരൊക്കെ അതിശയിച്ചുപോയി.
ഇതിനെക്കാളൊക്കെ അത്ഭുതകരമായി തോന്നിയത് പുലിയുടെ ആഹാരമാണ്. പുല്ലും തളിരും പൂവും കഴിച്ച് ശാന്തമായി ആ സാത്വികപ്പുലി ഉറങ്ങുന്നതു കാണാൻ തന്നെ ഒരു ചന്തമാണ്. മാംസഭക്ഷണം ഈ പുലി കണ്ടിട്ടുകൂടെയില്ല. കദളിപ്പഴവും തേങ്ങയും മാമ്പഴവും വാഴക്കൂമ്പും കഴിക്കുന്ന ഒരു വെജിറ്റേറിയൻ പുലി! കൗതുകവാർത്ത കേട്ടറിഞ്ഞ് പുലിയുടമയെ ഇന്റർവ്യൂ ചെയ്യാൻ എത്തിയ പത്രപ്രവർത്തകൻ ചോദിച്ചു:
''പുലിയുടെ സ്വാഭാവികവും ജന്മസിദ്ധവുമായ കഴിവുകളെ ഇല്ലാതാക്കി ഒരു പുതിയ പുലിയെ നിങ്ങൾ എങ്ങനെയാണ് രൂപപ്പെടുത്തിയത്?"
പുലിയുടമ പറഞ്ഞു:
''അത് വളരെ ലളിതമായ ഒരു പ്രക്രിയ ആയിരുന്നു."
''വളരെ ചെറുതായിരിക്കുമ്പോൾതന്നെ പുലി അതിന്റെ ശൗര്യം പ്രകടിപ്പിക്കാൻ തുടങ്ങി. മാംസഭക്ഷണത്തോട് അതീവതാത്പര്യം കാണിച്ചുതുടങ്ങുകയും ചെയ്തു. രണ്ടുപാത്രത്തിൽ മാംസഭക്ഷണവും സസ്യഭക്ഷണവും പുലിയുടെ അടുത്തുവയ്‌ക്കും. മാംസഭക്ഷണത്തിലേക്ക് നാവു നീളുമ്പോൾ ശക്തമായി അടിക്കും. വേദനകൊണ്ട് പുലി പുളയുമ്പോൾ പുല്ലും ഇലകളും നിറഞ്ഞ സസ്യഭക്ഷണം മുന്നിലേക്ക് നീക്കിവയ്‌ക്കും. ഗത്യന്തരമില്ലാതെ കഠിനമായ വിശപ്പുകൊണ്ട് അവൻ ആ ആഹാരം കഴിക്കും.""
''ഇത് നിത്യേന ആവർത്തിക്കും. മാംസഭക്ഷണം വേദനിപ്പിക്കുന്നതാണെന്നൊരു ബോധം പുലിയുടെ ഉപബോധമനസിൽ ഇടം പിടിക്കും. പിന്നെ ഒരിക്കലും അവൻ പച്ചമാംസം കാണുമ്പോൾ ഓടിവരില്ല. അവൻ അത് ക്രമേണ വെറുക്കുകയും തന്റെ ഭക്ഷണം പുല്ലും പൂവുമാണെന്ന് മനസിലാക്കുകയും ചെയ്യും. അങ്ങനെയാണ് ഞാൻ ഈ വെജിറ്റേറിയൻ പുലിയെ വളർത്തി വലുതാക്കിയത്.""
''ഓകെ! അങ്ങനെയെങ്കിൽ ഈ പുലി മറ്റുജീവികളെ ഉപദ്രവിക്കാതെ ശാന്തസ്വരൂപനായി ഇരിക്കുന്നത് വെജിറ്റേറിയൻ ആയതുകൊണ്ടാണോ?"
''അല്ലേ അല്ല. പുലി അതിന്റെ നിസർഗ്ഗസിദ്ധമായ വീറും ക്രൗര്യവുമൊക്കെ മറ്റു ജന്തുക്കളോടു കാണിക്കും. കുഞ്ഞുപുലിയായിരിക്കുമ്പോൾ തന്നെ അവൻ അവന്റെ തനി സ്വഭാവം കാണിച്ചുതുടങ്ങി. ഏതെങ്കിലും ജീവിയെ ഉപദ്രവിക്കാൻ തുടങ്ങുമ്പോൾതന്നെ ഞാൻ ചുട്ട അടികൊടുക്കുമായിരുന്നു. മറ്റു ജീവികളെ ഉപദ്രവിച്ചാൽ അവന് ശക്തമായ വേദനയുണ്ടാകുമെന്ന് ചെറുപ്പത്തിൽ തന്നെ പുലിയുടെ മനസിൽ പതിഞ്ഞു. അങ്ങനെ പുലി അതിന്റെ ക്രൗര്യവും ശൗര്യവുമൊക്കെ അവസാനിപ്പിച്ചു. ഒരു മാൻകുട്ടിയെപ്പോലെയോ മുയൽക്കുട്ടിയെപ്പോലെയോ അതീവശാന്തതയുള്ള പാവം മൃഗമായി മാറി.""
ഇതാണ് പുലി പുല്ലുതിന്നുന്ന കഥ. മനുഷ്യനും ഏതാണ്ടിതുപോലെയാണ്. നമ്മുടെ വിശ്വാസങ്ങൾ ഉപബോധമനസിൽ ബലപ്പെട്ടുകഴിഞ്ഞാൽ പിന്നെ അതിനപ്പുറം ഒന്നും കഴിയില്ല. ചെറുപ്പും മുതലുള്ള അനുഭവങ്ങൾ നമ്മെ നമ്മുടെ അതുല്യവും അദൃശ്യവുമായ ശക്തി തിരിച്ചറിയുന്നതിൽ നിന്ന് വിലക്കി. അങ്ങനെ ഇന്നു നാം അനുഭവിക്കുന്ന പരിമിതമായ കഴിവുകളിലേക്ക് ചുരുങ്ങിപ്പോയി. ഓർക്കുക - നമ്മുടെ ലോകം കുറേക്കൂടി വിശാലമാണ്. പുല്ലുതിന്നുന്ന പുലിയാവാതിരിക്കാൻ ഇന്നുതന്നെ ശ്രമിച്ചുതുടങ്ങുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, WEEKLY, SELF MOTIVATION, SURENDRAN CHUNAKKARA
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.