ന്യൂഡൽഹി: കൊവിഡ് വ്യാപനം മൂലം റദ്ദാക്കിയ 12-ാം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണയം സംബന്ധിച്ച മാർഗരേഖ സി.ബി.എസ്.ഇ രണ്ട് ദിവസത്തിനകം അറിയിക്കും. ജൂൺ നാലിന് സി.ബി.എസ്.ഇ രൂപീകരിച്ച 13 അംഗ സമിതി 10 ദിവസത്തിനകം മാർഗരേഖ തയ്യാറാക്കി നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. മൂല്യനിർണയം സംബന്ധിച്ച് സുപ്രീംകോടതി അനുവദിച്ച രണ്ടാഴ്ച പരിധിയും അടുത്ത ദിവസങ്ങളിൽ അവസാനിക്കും. പത്തിലെ ബോർഡ് പരീക്ഷ, പതിനൊന്നാം ക്ലാസിലെ വാർഷിക പരീക്ഷ, പന്ത്രണ്ടാം ക്ലാസിൽ ഇതുവരെ നടത്തിയ ഇന്റേണൽ അടക്കമുള്ള പരീക്ഷകൾ എന്നിവ അടിസ്ഥാനമാക്കിയാകും മൂല്യനിർണയമെന്നാണ് സൂചന. 30 ശതമാനം വെയ്റ്റേജ് പത്താം ക്ലാസിനും 30 ശതമാനം പതിനൊന്നാം ക്ലാസിനും ബാക്കി 12-ാം ക്ലാസ് ഇന്റേണൽ മാർക്കിനും നൽകിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |