കൊച്ചി: പട്ടയഭൂമിയിലെ മരം മുറിക്കാനുള്ള റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ നിയമപരമായ വ്യക്തത തേടി വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ അഡ്വക്കേറ്റ് ജനറൽ ഒാഫീസിനോട് നിയമോപദേശം തേടിയിരുന്നു. ഒക്ടോബറിലെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരംമുറിക്കാനുള്ള അപേക്ഷയിൽ നടപടിക്കുള്ള വ്യക്തതയ്ക്കായി ഒരു റേഞ്ച് ഒാഫീസറാണ് എ.ജി ഒാഫീസിലേക്ക് കത്തയച്ചത്.
ജനുവരി പത്തിന് കത്ത് അഡ്വക്കേറ്റ് ജനറൽ ഒാഫീസിൽ ലഭിച്ചു. തുടർന്ന് കത്തിന് മറുപടി നൽകാൻ വനം വകുപ്പ് സ്പെഷ്യൽ ഗവ. പ്ളീഡർക്ക് എ.ജി ഒാഫീസിൽ നിന്ന് കത്ത് കൈമാറി. ഇൗ കത്തിൽ സ്പെഷ്യൽ ഗവ. പ്ളീഡർ മറുപടി നൽകുന്നതിനു മുമ്പുതന്നെ വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചെങ്കിലും പട്ടയ ഭൂമിയിലെ മരം മുറിക്ക് അനുമതി നൽകേണ്ടെന്ന് വ്യക്തമാക്കി വനം വകുപ്പ് സ്പെഷ്യൽ ജി.പി പിന്നീട് ഏപ്രിലിൽ മറുപടി നൽകി. അതിനിടെ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ തുടർ നടപടികളുണ്ടായില്ലെന്നും അധികൃതർ വിശദീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |