സോൾ: രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ഈ വർഷം പുരോഗതിയുടെ പാതയിലാണെങ്കിലും രാജ്യത്ത് വരാനിരിക്കുന്നത് കടുത്ത ഭക്ഷ്യക്ഷാമമാണെന്ന് മുന്നറിയിപ്പ് നല്കി ഉത്തരകോറിയൻ ഏകാധിപതികിം ജോങ് ഉൻ. രാജ്യത്തെ തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി കിമ്മിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ വ്യാവസായിക മേഖല 25 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തിയതായി കിം അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിലും കനത്ത മഴയിലും രാജ്യത്തെ കാർഷിക മേഖലയിൽ കനത്ത നാശനഷ്ടമുണ്ടായെന്നും അതിനാൽ രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഭക്ഷ്യക്ഷാമമായിരിക്കുമെന്ന് അദ്ദേഹംമുന്നറിയിപ്പ് നല്കി.അതേസമയം ഉത്തര കൊറിയയിൽ വരാൻ പോകുന്നത് കൊടും പട്ടിണിയുടെ ദിനങ്ങളാണെന്നും ഭക്ഷ്യസാധനങ്ങൾ കിട്ടാക്കനിയാവുമെന്നും സാമ്പത്തികവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ തന്നെ രാജ്യത്തെ വിപണിയിൽ അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |