മുംബയ്: കൊവിഡ് രണ്ടാംതംരഗത്തിന്‍റെ ഭീതി വിട്ടൊഴിയും മുമ്പേ രാജ്യം മൂന്നാംതരംഗത്തിലേക്ക് കടക്കുന്നു. അടുത്ത രണ്ട് മുതല്‍ നാലാഴ്‌ചക്കുളളിൽ കൊവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെ ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്‌ട്രയിലെ കൊവിഡ് ദൗത്യസംഘമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ദൗത്യസംഘം നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. ദൗത്യസംഘത്തിലെ അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ദൗത്യസംഘം കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുളാണ് മഹാരാഷ്‌ട്രയിലുളളത്. ഇത് എട്ടുലക്ഷത്തിലേക്ക് എത്തിയേക്കാം.
ആദ്യ രണ്ടുതരംഗങ്ങള്‍ക്ക് സമാനമായി മൂന്നാംതരംഗത്തിലും പത്തുശതമാനം കേസുകള്‍ കുട്ടികളില്‍ നിന്നോ യുവാക്കളില്‍ നിന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നും ദൗത്യസംഘം വിലയിരുത്തുന്നു. രണ്ടാംതരംഗം അവസാനിച്ച് നാലാഴ്‌ചയ്ക്കുള്ളിലാണ് യു കെ മൂന്നാംതരംഗത്തെ നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |