SignIn
Kerala Kaumudi Online
Monday, 07 July 2025 7.52 PM IST

ആദ്യദിനം കേരളം കുടിച്ചുതീർത്തത് 72 കോടി രൂപയുടെ മദ്യം; കച്ചവടം പൊടിപൊടിച്ചത് പാലക്കാടും തിരുവനന്തപുരത്തും, കണക്കുകൾ ഇങ്ങനെ...

Increase Font Size Decrease Font Size Print Page

bevco

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 72 കോടി രൂപയുടെ മദ്യം. ബീവറേജസ് കോര്‍പ്പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയുള്ള കച്ചവടത്തിന്‍റെ കണക്കാണിത്. ബാറുകളിൽ എത്ര രൂപയുടെ മദ്യം വിറ്റുവെന്ന കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി 64 കോടിയുടേയും കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ടു കോടിയുടേയും വില്‍പ്പനയാണ് നടന്നത്. പാലക്കാട് തേങ്കുറിശിയിലാണ് കൂടിയ വില്‍പ്പന. ഇവിടെ 68 ലക്ഷം രൂപയ്‌ക്കാണ് മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ 65 ലക്ഷത്തിന്‍റെ മദ്യം വിറ്റു.

bevco

പാലക്കാട് ജില്ലയിലെ ബീവറേജസ് ഔട്ട്‌‌ലെ‌റ്റുകളിലൂടെ ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു നാല് കോടി രൂപയുടെ മദ്യമാണ്. സാധാരണ വിറ്റു വരവിനെക്കാളും മൂന്നിരട്ടിയാണിത്. ആകെയുള്ള 23 ഔട്ട്‌ലെറ്റുകളില്‍ പതിനാറെണ്ണമാണ് തുറന്നു പ്രവർത്തിച്ചത്.

bevco

കണ്‍സ്യൂമർഫെഡ് മദ്യശാലകളിലും റെക്കോർഡ് കച്ചവടമായിരുന്നു നടന്നത്. സാധാരണ ആറ് മുതൽ ഏഴ് കോടി രൂപ വരെ കച്ചവടം നടക്കുന്ന സ്ഥലത്താണ് എട്ട് കോടിയുടെ വിൽപ്പന നടന്നിരിക്കുന്നത്. 39 ഷോപ്പുകളിൽ മൂന്ന് ഷോപ്പുകൾ കൊവിഡ് പ്രോട്ടോകോൾ കാരണം തുറന്നില്ല. വിൽപ്പനയിൽ മുന്നിൽ ആലപ്പുഴയിലെ ഷോപ്പാണ്. 43.27 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് – 40.1 ലക്ഷം. മൂന്നാം സ്ഥാനത്ത് കൊയിലാണ്ടി – 40 ലക്ഷം.

TAGS: KERALA UNLOCK, BAR, BEVCO, CONSUMER FED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.