മുംബൈ:മഹാരാഷ്ട്രയിലെ ഭരണപക്ഷമായ മഹാസഖ്യത്തിൽ വിള്ളലെന്ന് റിപ്പോർട്ട്. . പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടുതൽ അടുക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി ശിവസേന എം.എൽ.എ പ്രതാപ് സർനായിക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നുമുള്ള പിസിസി അദ്ധ്യക്ഷൻ നാന പടോലെയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവസേന എം.എൽ.എയുടെ കത്ത്.
'കോൺഗ്രസും എൻ.സി.പിയും ശിവസേനയെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി അടുക്കുന്നതാണ് നല്ലത്. വീണ്ടും ബി.ജെ.പിയുമായി ഒന്നിച്ചാൽ അത് പാർട്ടിക്കും പ്രവർത്തകർക്കും നല്ലതാണ്.'കത്തിൽ പറയുന്നു. മോദിയുമായി അടുക്കുകയാണെങ്കിൽ, താനും അനിൽ പരബ് ഉൾപ്പെടെയുള്ള നേതാക്കളും കുടുംബവും ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്നും കത്തിൽ പറയുന്നുണ്ട്.
എം.എൽ.എയുടെ കത്തിനെ പിന്തുണച്ച് ശിവസേന വക്താവ് സഞ്ജയ് റൗത്തും രംഗത്ത് വന്നു. ഭാഗത്തുനിന്നുണ്ടായത്. ഈ കത്ത് ആധികാരികമാണെങ്കിൽ, മഹാ സഖ്യത്തിന്റെ എം.എൽ.എമാരെ അലട്ടുന്ന ഒരു സുപ്രധാന വിഷയം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട് എന്നാണ് പ്രതികരിച്ചത്. ഇതോടെ, കോൺഗ്രസ്,എൻ.സി.പി സഖ്യത്തിൽ ശിവസേനയ്ക്ക് അതൃപ്തിയുണ്ടെന്ന സൂചന വീണ്ടും ശക്തമായി.
മറാത്ത സംവരണ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, സഞ്ജയ് റൗത്ത് മോദിയെ പുകഴ്ത്തി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം വന്നത്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |