SignIn
Kerala Kaumudi Online
Friday, 26 April 2024 9.20 PM IST

കൊവിഡ് കാലത്ത് ദന്തസംരക്ഷണത്തിൽ അറിയേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

ee

കൊവിഡ് നമ്മുടെയെല്ലാം ജീവിതം തന്നെ മാറ്റിയെഴുതിക്കഴിഞ്ഞു. ലോക്ക് ഡൗൺ കാലത്ത് ഒട്ടനവധി പ്രശ്‌നങ്ങൾ ദന്താരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങളെ വലയ്‌ക്കുന്നുണ്ടാകും. ഒട്ടേറെ സംശയങ്ങളും ആശങ്കകളും രോഗികളുടെ മനസിലും ഉടലെടുക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി പല രോഗികളും ചോദിച്ച ഏറ്റവും പ്രധാനപ്പെട്ട പത്തോളം സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് ഈ ലേഖനം

1.എന്തൊക്കെയാണ് അടിയന്തര ദന്തചികിത്സ ചികിത്സ വേണ്ട പ്രശ്‌നങ്ങളിൽ ഉൾപ്പെടുന്നത് ?
വേദനാസംഹാരികൾ കഴിച്ചിട്ടും മാറാത്ത അസഹ്യമായ പല്ലുവേദന, അപകടം കാരണം പല്ലിനോ താടിയെല്ലുകൾക്കോ ഉണ്ടായ ക്ഷതം, മോണയിൽ നിന്നും അനിയന്ത്രിതമായ രക്തസ്രാവം, മുഖത്ത് നീർവീക്കവും ഭക്ഷണമോ ഉമിനീരോ ഇറക്കാനുള്ള ബുദ്ധിമുട്ട് ,ശ്വാസംമുട്ട് എന്നിവ അനുഭവപ്പെടുന്ന ഗുരുതരമായ അണുബാധയുള്ള അവസ്ഥ, നന്നായി ഇളകിയിരിക്കുന്ന പല്ലുകൾ അസ്വസ്ഥത ഉണ്ടാക്കുന്നുവെങ്കിൽ, കൃത്രിമദന്തങ്ങൾ അഥവാ പല്ലിൽ കമ്പിയിട്ട ഭാഗത്ത് എന്തെങ്കിലും അസഹ്യമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പക്ഷം അടിയന്തരമായി ഡോക്‌ടറെ കാണണം.
2. ചികിത്സയ്‌ക്ക് വരുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്?
കൊവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിലോ കൊവിഡ് രോഗികളുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിലോ അതും തുറന്നു പറയുക. കൊവിഡ് വന്നിട്ടുണ്ടെങ്കിൽ അതിന്റെ ചികിത്സാ വിശദാംശങ്ങളും പറയുക. നിങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്ന സ്റ്റിറോയ്ഡ്, രക്തം നേർപ്പിക്കുന്ന തരം മരുന്നുകൾ തുടങ്ങി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളെക്കുറിച്ചും ഡോക്ടറോട് പറയണം. ഇപ്പോൾ എല്ലാ ക്ലിനിക്കുകളിലും ഇത്തരം ചോദ്യങ്ങൾ ആരാഞ്ഞു കൊണ്ടുള്ള പ്രത്യേക ചോദ്യാവലി തന്നെ ലഭ്യമാണ്. ഇവയോട് സഹകരിക്കുകയും സത്യസന്ധമായി പൂരിപ്പിക്കുകയും ചെയ്യുക.

ee

3. പല്ലുവേദന വന്നാൽ ഞാൻ ഈ ലോക്ക് ഡൗൺ മാറുന്നത് വരെ ചികിത്സയ്‌ക്ക് കാത്തു നിൽക്കണോ?

പല്ലുവേദന വരികയാണെങ്കിൽ  നിങ്ങളുടെ ദന്തഡോക്ടറെ ഫോണിൽ ബന്ധപ്പെടുക. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കുക. ഒരിക്കലും സ്വയം ചികിത്സയ്‌ക്ക് മുതിരരുത്. പണ്ടുപയോഗിച്ചതിൽ ബാക്കിയുള്ള സ്ട്രിപ്പ് ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന രീതി ഒഴിവാക്കുക. മരുന്ന് കഴിച്ചിട്ടും അസഹ്യമായ പല്ല് വേദനയാണെങ്കിൽ തീർച്ചയായും ഡോക്ടറെ ദന്താശുപത്രിയിൽ പോയി കാണാവുന്നതാണ്. ഇപ്പോൾ ടെലികൺസൾട്ടേഷൻ അഥവാ ഫോൺ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ മുഖാന്തരമുള്ള സേവനവും ലഭ്യമാണ്. അനാവശ്യ ആന്റിബയോട്ടിക്ക് ഉപയോഗം വെള്ളപൂപ്പൽ പോലെയുള്ള അവസരവാദ അണുബാധകൾക്ക് കാരണമാവും.
4. ആരൊക്കെയാണ് ചികിത്സയ്‌ക്ക് പോകാനൊരുങ്ങുമ്പോൾ ഈ അവസ്ഥയിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്?
അതീവ ജാഗ്രത പാലിക്കേണ്ട വിഭാഗത്തിൽ പെടുന്നവർ, 65 വയസിനു മുകളിലുള്ളവർ, ശ്വാസകോശസംബന്ധമായ രോഗമുള്ളവർ, പ്രമേഹരോഗികൾ, ഹൃദ്രോഗം ഉള്ളവർ, കരൾ രോഗമുള്ളവർ, അർബുദരോഗികൾ, ഗർഭിണികൾ എന്നിവർ. ഇതോടൊപ്പം പ്രത്യേകശ്രദ്ധ വേണ്ട രണ്ടാം വിഭാഗവുമുണ്ട്, ദീർഘനാളായി രോഗപ്രതിരോധശേഷി കുറയ്‌ക്കുന്ന മരുന്നുകൾ എടുക്കുന്നവർ, അവയവസ്വീകർത്താക്കൾ, കീമോതെറാപ്പി, റേഡിയോതെറാപ്പി ചികിത്സ എടുക്കുന്നവർ, എയ്ഡ്സ് പോലെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടുള്ളവർ. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ എല്ലാം അടിയന്തര ദന്തചികിത്സയ്‌ക്കാണെങ്കിലും ദന്തഡോക്‌ടറുമായി മുൻകൂട്ടി സംസാരിച്ചതിന് ശേഷം മാത്രമേ ദന്തൽ ക്ലിനിക്കുകളിലേയ്‌ക്ക് വരാൻ പാടുള്ളൂ.
5. ദന്താശുപത്രിയിലേയ്‌ക്ക് വരുമ്പോൾ കൂടെ ഒരാളിനെ കൊണ്ടു വരേണ്ടതില്ലേ?
ഉണ്ട്, പക്ഷേ, കുട്ടികൾ, വൃദ്ധജനങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖമുളളവരെയും ഹൃദ്രോഗമുള്ളവരെയും മുൻചോദ്യത്തിന്റെ  ഉത്തരത്തിൽ പരാമർശിച്ച ജാഗ്രത വേണ്ട വിഭാഗത്തിലുള്ളവരെയും കൂടെ കൂട്ടരുത്. ഇപ്പോഴത്തെ അവസ്ഥയിൽ തനിയെ വരുന്നതാണ് അഭികാമ്യം.
6.ഞങ്ങളിൽ നിന്നും കാശായി ചികിത്സാ നിരക്ക് സ്വീകരിക്കില്ലേ? 
കഴിവതും ഗൂഗിൾ പേ പോലുള്ള ആപ്പുകൾ ഉണ്ടെങ്കിൽ അവയാണ് അനാവശ്യ സ്‌പർശനം ഒഴിവാക്കാൻ അഭികാമ്യം. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന പി.ഒ.എസ് മെഷീനുകൾ ശരിയായി അണുവിമുക്തമാക്കുന്നതിലും ചില പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ ഇത്തരം ആപ്പുകളാണ് കൂടുതൽ നല്ലത്.
7. വീട്ടിൽ ദന്തസംരക്ഷണത്തിൽ നാം എന്തൊക്കെ ശ്രദ്ധിക്കണം?
ദിവസവും രണ്ടു നേരം മൂന്നു മിനിട്ട് വീതം വൃത്തിയായി പല്ല് തേയ്‌ക്കണം. പല്ലിന്റെ ഇടയിലെ ഭക്ഷണ പദാർത്ഥങ്ങൾ നഖം കൊണ്ടോ പല്ലുകുത്തി, സേഫ്റ്റി പിൻ തുടങ്ങിയവയോ ഉപയോഗിച്ച് നീക്കാതെ അതിനായുള്ള ഫ്ളോസ് എന്ന പ്രത്യേകതരം നൂലുകളോ പല്ലിട ശുചീകരണ ബ്രഷുകളോ ഉപയോഗിക്കാം. ബ്രഷ്, ടോയ‌്ലറ്റിൽ നിന്നും കുറഞ്ഞത് ആറടിയെങ്കിലും മാറ്റി വയ്‌ക്കുക.ഈർപ്പം കളഞ്ഞിട്ട് ഉണക്കി വേണം ബ്രഷ് സൂക്ഷിക്കേണ്ടത്. പാറ്റ, പല്ലി തുടങ്ങിയവയ്‌ക്ക് എത്താൻ കഴിയാത്ത രീതിയിൽ ഒരു അടപ്പുള്ള ഷെൽഫിനുള്ളിൽ ഒരു സ്റ്റാന്റിനുള്ളിൽ നിർത്തി വയ്‌ക്കുന്നതാവും നല്ലത്. എല്ലാ ദിവസവും പല്ല് തേയ്‌ക്കുന്നതിന് മുൻപ് ഇളം ചൂടു വെള്ളത്തിൽ ടൂത്ത് ബ്രഷ് വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കുക.

ee

8. കൊവിഡ് കാലത്ത് പ്രത്യേകം ബ്രഷ് ഉപയോഗിക്കണം എന്ന് കേട്ടു. ഇത് ശരിയാണോ?

അതെ, വീട്ടിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിക്കുകയോ അല്ലെങ്കിൽ സമ്പർക്ക നിയന്ത്രണത്തിൽ ക്വാറന്റൈനിൽ ആവുകയോ ചെയ്താൽ അവർക്കായി പ്രത്യേകം വായ്ശുചീകരണ കിറ്റ് തയ്യാറാക്കണം.ഈ കിറ്റിൽ ഒരു സോഫ്റ്റ് ടൂത്ത്ബ്രഷ്, ക്രീം രൂപത്തിലുള്ള ടൂത്ത്‌പേസ്റ്റ്, പല്ലിടശുചീകരണ ഉപാധികളായ ദന്തൽ ഫ്‌ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വായ് ശുചീകരണ ലായനി (മൗത്ത് വാഷ്) എന്നിവ ഉൾപ്പെടുത്തണം. വയ്പ്പ് പല്ലുകൾ ഉപയോഗിക്കുന്നവർ അത് ശുചീകരിക്കാനുള്ള പ്രത്യേകം ഗുളികകൾ കൂടി ഈ കിറ്റിൽ കരുതണം. കോവിഡ് രോഗം മാറിയതിന് ശേഷം ഈ കിറ്റ് യഥാവിധി ഉപേക്ഷിക്കണം. രോഗബാധിത സമയത്ത് ഉപയോഗിച്ച ടൂത്ത് ബ്രഷിൽ വൈറസുകളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ യാതൊരു കാരണവശാലും തുടർന്ന് ഉപയോഗിക്കാൻ പാടുള്ളതല്ല.
9. ചികിത്സയ്‌ക്ക് ഏത് സമയത്തും ചെല്ലാൻ കഴിയുമോ?
തീർച്ചയായും ഡോക്‌ടറെ വിളിച്ചതിന് ശേഷം മാത്രം ക്ലിനിക്കിലേയ്‌ക്ക് പോവുക. കഴിവതും കൃത്യസമയത്ത് അപ്പോയിന്റ്‌മെന്റിന് എത്താൻ ശ്രമിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സമയം ഒരാൾക്ക് മാത്രമാകും അപ്പോയിന്റ്‌മെന്റ് നൽകിയിട്ടുണ്ടാവുക. നിങ്ങൾ കൂടുതൽ വൈകിയാൽ ചിലപ്പോൾ അത് കാത്തിരിപ്പ് മുറിയിലെ അനാവശ്യ തിരക്കിന് കാരണമാവും.സാമൂഹ്യ അകലം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് മറക്കാതിരിക്കുക.
10. വേദനയുള്ള പല്ല് ചൂണ്ടിക്കാണിക്കുന്ന സ്വഭാവമുണ്ട്. ഇത് ഇപ്പോൾ പാടില്ല എന്നൊരു സുഹൃത്ത് പറഞ്ഞു. ഇത് ശരിയാണോ?
അതെ, കൈകൾ കൊണ്ട് അനാവശ്യമായി കണ്ണിലോ മുഖത്തോ മൂക്കിലോ സ്‌പർശിക്കരുതെന്നത് പോലെ തന്നെ പല്ലിലും വായിലും വെറുതെ തൊടരുത്. ഏത് പല്ലിനാണെന്ന് ശരിയായി തൊടാതെ പറയാൻ കഴിയുന്നില്ലെങ്കിൽ മേൽത്താടിയിൽ ഇടത് ഭാഗത്ത് പുറകിൽ നിന്നും മൂന്നാമത്തെ പല്ലോ രണ്ടാമത്തെ പല്ലോ എന്നൊരൂഹം പറഞ്ഞാൽ മതിയാവും. പരിശോധനയ്‌ക്കിടയിൽ ശരിയായ പ്രശ്‌നം ഡോക്ടർ കണ്ടെത്തിക്കോളും.

(കൺവീനർ ,കൗൺസിൽ ഫോർ ഡെന്റൽ ഹെൽത്ത് & അവെയർനെസ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ
തിരുവനന്തപുരം)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, WEEKLY, HEALTH, DENTAL CARE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.