ന്യൂഡൽഹി: കപടവും നിർബന്ധിതവുമായ പരിഷ്കാരങ്ങൾ എന്ന മാതൃകയിൽ നിന്നും ദൃഢവിശ്വാസവും പ്രോത്സാഹനവും നൽകുന്ന പരിഷ്കാരങ്ങളുടെ മാതൃകയിലേക്ക് ഇന്ത്യമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുജന ക്ഷേമത്തിനായി ആവശ്യമായ വിഭവങ്ങൾ സ്വരൂപിക്കുക, സുസ്ഥിരത ഉറപ്പുവരുത്തുക എന്നിവ ഈ മഹാമാരിയുടെ കാലത്ത് സർക്കാരുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. 2020-21 കാലയളവിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് 1.06 ലക്ഷം കോടി രൂപ അധികമായി വായ്പ്പയെടുക്കാൻ കഴിഞ്ഞതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദൃഢവിശ്വാസവും പ്രോത്സാഹനവും അനുസരിച്ച് പരിഷ്കാരങ്ങൾ എന്ന തലക്കെട്ടിൽ തന്റെ വെബ്സെെറ്റിൽ എഴുതിയിരിക്കുന്ന ബ്ലോഗിലാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
നമ്മുടേത് പോലെ സങ്കീർണമായ വെല്ലുവിളികൾ നേരിടുന്ന ഒരു വലിയ രാജ്യത്തിന്, ഇത് ഒരു അദ്വിതീയ അനുഭവമായിരുന്നു. വിവിധ കാരണങ്ങളാൽ, പദ്ധതികളും പരിഷ്കാരങ്ങളും വർഷങ്ങളോളം പ്രവർത്തന രഹിതമാവുന്നതായി ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്. തങ്ങളുടെ പൗരന്മാരുടെ നന്മയ്ക്കായി ദുഷ്‌കരമായ സമയത്തിനിടയിലും സർക്കാർ നയങ്ങൾ നടപ്പിലാക്കുന്നതിന് മുൻകൈയെടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു. 2020 മേയ് മാസത്തിൽ, ആത്‌മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായി, 2020-21 വർഷത്തേക്ക് സംസ്ഥാന സർക്കാരുകൾക്ക് മെച്ചപ്പെട്ട വായ്പയെടുക്കാൻ അനുവദിക്കുമെന്ന് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചു. അധികമായി രണ്ടു ശതമാനം ജി.എസ്.ഡി.പി അനുവദിച്ചു. അതിൽ ഒരു ശതമാനത്തിൽ ചില സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കണ നിബന്ധനയുണ്ട്.
പരിഷ്കരണത്തിനായുള്ള ഈ അറിയിപ്പുകൾ ഇന്ത്യൻ പബ്ലിക് ഫിനാൻസിൽ അപൂർവമാണ്. ഇത് അധിക ഫണ്ടുകൾ ലഭിക്കുന്നതിന് പുരോഗമന നയങ്ങൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു. ഈ നടപടികളുടെ ഫലങ്ങൾ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, മികച്ച സാമ്പത്തിക നയങ്ങൾക്ക് പരിമിതമായ സ്വീകർത്താക്കൾ ഉണ്ടെന്ന ധാരണയ്ക്ക് വിരുദ്ധവുമാണ്. സബ്കാ സാഥ് സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്തില്‍ കേന്ദ്രീകരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ഭരണം മുന്നോട്ട് പോകുന്നത്. രാജ്യത്തെ ജനങ്ങളുടെ വികസനത്തിനായി നമുക്കൊരുമിച്ച് പ്രയത്നിക്കാമെന്നും പ്രധാനമന്ത്രി ബ്ലോഗിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |