തിരുവനന്തപുരം: ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിലവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് ദർശനം.
ഒരുസമയം പരമാവധി 15 പേർക്കായിരിക്കും ആരാധനാലയങ്ങളിൽ പ്രവേശന അനുമതി. ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസം 300 പേർക്ക് പ്രവേശനാനുമതി ഉണ്ട്. ഇതിനായി മുൻകൂർ ബുക്ക് ചെയ്യണം.
ഗുരുവായൂരിൽ വിവാഹവും നടത്താനാവും. കൊവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌തതിന് പിന്നാലെ ആരാധനാലായങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തിവയ്‌ക്കുകയായിരുന്നു.
ഇന്നു മുതൽ കൂടുതൽ ഇളവുകളും സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ട്. 16ൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിച്ച് തുടങ്ങി.
ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകിട്ടുണ്ട്. ജൂലായ് ഒന്നുമുതൽ മെഡിക്കൽ കോളേജുകളിൽ ക്ലാസ് തുടങ്ങും. പൊതുജനങ്ങൾക്ക് പ്രവേശനം നൽകില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾക്ക് പ്രവർത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |