ന്യൂഡൽഹി: ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. മണ്ഡല പുനർനിർണയ പൂർത്തിയാക്കിയ ശേഷമായിരിക്കും തിരഞ്ഞെടുപ്പ്.
അതേസമയം ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകുന്നതിൽ തീരുമാനമായില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ജമ്മുകാശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ജമ്മുകാശ്മീരിൽ നിന്നുള്ള 14 നേതാക്കളാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന സർവ്വ കക്ഷിയോഗത്തിൽ പങ്കെടുത്തത്. കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണണെന്ന് ഗുപ്കർ സഖ്യം ആവശ്യപ്പെട്ടു. എന്നാൽ ഇതിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കോടതി അന്തിമ തീരുമാനം എടുക്കട്ടെയെന്നും കേന്ദ്രസർക്കാർ യോഗത്തെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |