ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ കൊവിഡ് ഡെൽറ്റാ പ്ളസ് വകഭേദം ബാധിച്ച അഞ്ച് രോഗികളിൽ ഒരാൾ മരിച്ചു. ഉജ്ജയ്‌നിൽ മേയ് 23ന് മരിച്ച 59കാരിയുടെ സ്രവ സാമ്പിൾ ഡൽഹിയിൽ ജനിതക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഡെൽറ്റ പ്ളസ് വകഭേദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചത്.
മേയ് 17ന് കൊവിഡ് സ്ഥിരീകരിച്ച ഇവർ വാക്സിനെടുത്തിരുന്നില്ലെന്ന് മദ്ധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. മറ്റ് നാലു രോഗികളും സുഖം പ്രാപിച്ചു. ഉജ്ജെയ്‌നിൽ ഡെൽറ്റാ പ്ളസ് സ്ഥിരീകരിച്ച മറ്റൊരു സ്ത്രീയും ഭോപ്പാലിലെ മൂന്ന് രോഗികളും വാക്സിനെടുത്തവരാണ്. ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭോപ്പാലിൽ ജനിതക പരിശോധനാ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |