തൃശൂർ : സി.പി.എം ഭരണത്തണലിൽ സംസ്ഥാനത്ത് മതഭീകരവാദ സംഘടനകൾ പിടിമുറുക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ പത്രസമ്മേളനത്തിൽ ആരോപിച്ചു. പത്തനാപുരത്ത് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതും വടക്കാഞ്ചേരിയിലെ പ്രവർത്തന രഹിതമായ ക്വാറിയിൽ വൻ സ്‌ഫോടനം നടന്നതും കൃത്യമായി അന്വേഷിക്കണം. രണ്ട് സംഭവത്തിലും ഇസ്ലാമിക തീവ്രവാദ സംഘടനയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാണ്. ഭീകര പരിശീലനം നടന്ന പത്തനാപുരത്തിന് സമീപം കടശേരി മുക്കലംപാടത്ത് നിന്നും കഴിഞ്ഞ ആഗസ്ത് 19 മുതൽ കാണാതായ രാഹുലിന്റെ തിരോധാനത്തിന് പിന്നിലും തീവ്രവാദ സംഘടനകളാണ്. രാമനാട്ടുകരയിൽ സ്വർണക്കടത്തിനിടെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുണ്ട്. ഇസ്ലാമിക ഭീകര സംഘടനകളുടെ പ്രവർത്തനം എൻ.ഐ.എ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ, ജില്ലാ സെക്രട്ടറി ഹരി മുള്ളൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |