മോസ്കോ: ഒരിക്കൽകൂടി തങ്ങളുടെ സമുദ്രാതിർത്തി ബ്രിട്ടീഷ് കപ്പലുകൾ ലംഘിച്ചാൽ ഒരു ദാക്ഷണ്യവും കൂടാതെ അവയെ ബോംബിട്ട് തകർക്കുമെന്ന് റഷ്യ ബ്രിട്ടനെ അറിയിച്ചു. റഷ്യയോട് ചേർന്നുള്ള ക്രിമിയ എന്ന പ്രദേശത്ത് ബ്രിട്ടീഷ് കപ്പലുകൾ എത്തിയതാണ് റഷ്യയെ ചൊടിപ്പിച്ചത്. ക്രിമിയ തങ്ങളുടെ ഭരണത്തിനു കീഴിലുള്ള പ്രദേശം ആണെന്നാണ് റഷ്യയുടെ അവകാശവാദം, എന്നാൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള ഭൂരിഭാഗം ലോകരാഷ്ട്രങ്ങളും ഈ അവകാശവാദം അംഗീകരിച്ചു കൊടുത്തിട്ടില്ല. റഷ്യയുടെ ബ്രിട്ടീഷ് അംബാസഡറിനെ മോസ്കോയിലേക്ക് വിളിച്ചുവരുത്തിയാണ് അധികൃതർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
എന്നാൽ സംഭവത്തിന്റെ മുഴുവൻ യാഥാർത്ഥ്യവും റഷ്യ വെളിപ്പെടുത്തുന്നില്ലെന്ന് ബ്രിട്ടൻ ആരോപിച്ചു. ക്രിമിയൻ തീരത്തിന് അടുത്തെത്തിയ ബ്രിട്ടന്റെ ഡിഫെൻഡർ എന്ന പടകപ്പലിനു നേരേ വെടിവയ്പ്പോ ബോംബിംഗോ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ബ്രിട്ടൻ അറിയിച്ചു.
ക്രിമിയയുടെ തീരത്തിനടുത്ത് വച്ച് ബ്രിട്ടീഷ് പടകപ്പലിന്റെ പാതയിൽ റഷ്യൻ ഹെലികോപ്ടർ ബോംബുകൾ ഇട്ടിരുന്നു. ഇപ്പോൾ നടന്നത് മുുന്നറിയിപ്പായിരുന്നുവെന്നും ബ്രിട്ടൻ ഇത് വീണ്ടും ആവർത്തിച്ചാൽ തങ്ങൾ കപ്പലിന്റെ പാതയിലല്ല കപ്പൽ ലക്ഷ്യമാക്കി തന്നെ ബോംബ് ഇടുമെന്ന് റഷ്യയുടെ സഹ വിദേശകാര്യ മന്ത്രി സെർജീ റിയാബഖോവ് പറഞ്ഞു.
ഈ മേഖല വർഷങ്ങളായി റഷ്യയും മറ്റ് ലോകരാഷ്ട്രങ്ങളായ ബ്രിട്ടൻ, തുർക്കി, അമേരിക്ക, ഫ്രാൻസ് എന്നിവയുമായുള്ള തർക്കത്തിനു കാരണമായി നിലനിൽക്കുന്ന പ്രദേശമാണ്.
RUSSIA: Footage released by Russian media shows the confrontation between Russian vessels and HMS Defender in the Black Sea yesterday. pic.twitter.com/Iv5Nm8xO0h
— Conflict News (@Conflicts) June 24, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |