ന്യൂഡൽഹി:അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്നും 1975 മുതൽ 1977വരെയുള്ള കാലയളവിൽ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ ആസൂത്രിതമായ നാശത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ 46-ാം വാർഷിക ദിനത്തിൽ ട്വിറ്ററിലൂടെ കോൺഗ്രസിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
'അടിയന്താരവസ്ഥയിലൂടെ കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകർത്തു. അടിയന്തരാവസ്ഥയെ ചെറുക്കുകയും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്ത മഹാന്മാരെല്ലാം ഞങ്ങൾ ഓർക്കുന്നു.ഈ കറുത്ത ദിനത്തിൽ ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുന്നതിനും സാദ്ധ്യമായതെല്ലാം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാം' മോദി പറഞ്ഞു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ വ്യക്തമാക്കുന്നതിനായി ബി ജെ പി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത ഒരു വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. കോൺഗ്രസ് ഇന്ത്യയെ തർത്തത് ഇങ്ങനെയാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
1975 മുതൽ 1977 വരെയായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥ. അന്നത്തെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |