തൃശൂർ: അടിയന്തരാവസ്ഥയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച കെ. സുധാകരൻ അത് പ്രഖ്യാപിക്കുകയും അതിനെതിരെ പോരാടിയവരെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്ത ഇന്ദിരാഗാന്ധിയുടെയും കോൺഗ്രസിന്റെയും നിലപാടിനെതിരെ അപലപിക്കാൻ തയ്യാറുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ചോദിച്ചു.
അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരം തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടി മിസാ തടവുകാരായി ജയിൽവാസം അനുഭവിച്ച സമരസേനാനികളെ ആദരിക്കുന്ന ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ് സംപൂർണ്ണ, എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ്, അടിയന്തരാവസ്ഥ തടവുകാരനായിരുന്ന എ.സി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സമര സേനാനികളെ പ്രശംസാപത്രവും പൊന്നാടയും നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |