SignIn
Kerala Kaumudi Online
Friday, 26 April 2024 12.56 PM IST

ഒറ്റ റേഷൻ കാ‌ർഡ് ജൂലായ് 31നകം വേണം

suprem-court


സംസ്ഥാനങ്ങളോട് സുപ്രീംകോടതി

കുടിയേറ്റ തൊഴിലാളികളോട് കേന്ദ്രത്തിന് ഉദാസീനത

ന്യൂഡൽഹി : ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളും ജൂലായ് 31നുള്ളിൽ നടപ്പാക്കണമെന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി 2020 മേയിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ എം.ആർ ഷാ എന്നിവരുടെ ബെഞ്ചിന്റെ നിർദ്ദേശം.

കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഉദാസീനത പൊറുക്കാനാവില്ല. രജിസ്‌ട്രേഷൻ പോർട്ടൽ രൂപീകരണം ഒച്ചിന്റെ വേഗത്തിലാണ്. തൊഴിലാളികളുടെ വിവര ശേഖരണത്തിന് 417 കോടി രൂപ വകയിരുത്തിയിട്ടും കേന്ദ്രം ഒരു നടപടിയും തുടങ്ങിയിട്ടില്ല. പോർട്ടൽ തയ്യാറാക്കുന്നത് നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററാണെന്നും പൂർത്തിയാക്കാൻ മൂന്നോ നാലോ മാസം കൂടി വേണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

പല സംസ്ഥാനങ്ങളും പോർട്ടലുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന്
അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. റേഷൻ കാർഡ് ഇല്ലാത്ത കുടിയേറ്റ തൊഴിലാളികളെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഭാഗമാക്കണമെന്ന് അഭിഭാഷകൻ ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടു.

 മറ്റ് നിർദേശങ്ങൾ

  • കൊവിഡ് കഴിയുംവരെ സംസ്ഥാനങ്ങൾ കുടിയേറ്റ തൊഴിലാളികൾക്കായി സാമൂഹ്യ അടുക്കളകൾ സ്ഥാപിക്കണം.
  • പ്രത്യേക പോർട്ടൽ രൂപീകരിച്ച് ജൂലായ് 31നകം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
  • തൊഴിലാളികൾക്ക് അധിക ഭക്ഷ്യധാന്യം നൽകാനുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം നിറവേറ്റണം.
  • ഭക്ഷ്യധാന്യം നൽകുന്ന സംസ്ഥാന പദ്ധതികൾ കൊവിഡ് തീരുംവരെ തുടരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREM COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.