തൃശൂർ : മുള്ളൂർക്കരയിലെ സ്‌ഫോടനം നടന്ന ക്വാറിയിൽ എൻ.ഐ.എ സംഘം പരിശോധന നടത്തി. സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫോറൻസിക് വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ക്വാറിയിൽ പാറപൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സാധാരണ വെടിമരുന്നല്ല സ്‌ഫോടനത്തിന് ഇടയാക്കിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. തീവ്രശേഷിയുള്ള ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുമാണ് ഉപയോഗിച്ചിട്ടുള്ളത്. തീവ്രവാദ ബന്ധം സംബന്ധിച്ച് അന്വേഷണത്തിന് ശേഷമേ വ്യക്തമായി പറയാനാകൂവെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |