തിരുവനന്തപുരം: പാർട്ടിയിലെ സ്വർണക്കടത്തുകാരുടെയും ഗുണ്ടകളുടെയും റോൾ മോഡൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എങ്ങനെ പണമുണ്ടാക്കണമെന്ന് ഇവരാണ് ഗുണ്ടാസംഘങ്ങൾക്ക് കാണിച്ചുകൊടുക്കുന്നത്. കൊടി സുനിയടക്കമുള്ള ഗുണ്ടകളെ പുറത്താക്കിയെന്ന് പറയുന്ന സി.പി.എമ്മിന്റെ നാടകം ജനം വിശ്വസിക്കില്ല.
കൊടി സുനി, ആകാശ് തില്ലങ്കേരി എന്നിവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണ്. പാർട്ടിക്കെതിരെ പ്രതികരിക്കേണ്ടിവരുമെന്ന് വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് മറുപടി പറയാൻ സി.പി.എമ്മിന് ധൈര്യമില്ല.
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടീസിൽ പ്രോട്ടോക്കോൾ മറികടന്ന് മുഖ്യമന്ത്രിയുടെ വീട്ടിൽ യു.എ.ഇ കോൺസൽ ജനറലുമായും സ്വപ്നയുമായും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. സ്വപ്ന പറയുമ്പോൾ കോൺസൽ ജനറലിനെ എവിടെപ്പോയി കാണാനും മുഖ്യമന്ത്രി തയ്യാറായി. വിയറ്റ്നാമിൽ കള്ളക്കടത്ത് നടത്തിയതിന് സ്ഥലംമാറ്റിയ കോൺസൽ ജനറലിനെ എന്തിനാണ് കണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കൊവിഡ് നിരക്ക് കുറയാത്ത സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റി പരീക്ഷ നിറുത്തിവയ്ക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |