ന്യൂഡൽഹി: നാലു വർഷം മുമ്പുണ്ടായ സംഭവത്തിന്റെ പേരിൽ യു.എസിലെ പകർപ്പവകാശ നിയമ പ്രകാരം അക്കൗണ്ട് മരവിപ്പിക്കുന്ന ട്വിറ്ററിന് ഇന്ത്യയിലെ നിയമങ്ങൾ പിന്തുടരാൻ ബുദ്ധിമുട്ടെന്താണെന്ന് കേന്ദ്ര ഐടി, നിയമ മന്ത്രി രവി ശങ്കർ പ്രസാദ് ചോദിച്ചു.
ഇന്ത്യയിൽ ബിസിനസ് നടത്താനും പണമുണ്ടാക്കാനും ആർക്കും തടസമില്ല. പക്ഷേ ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചേ മതിയാകൂ. നാലു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ പേരിൽ യു.എസിലെ പകർപ്പവകാശ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ തന്റെ അക്കൗണ്ട് ഒരു മണിക്കൂർ മരവിപ്പിച്ചത്. അങ്ങനെയാണെങ്കിൽ ട്വിറ്റർ അവർ ബിസിനസ് നടത്തുന്ന ഇന്ത്യയിലെ നിയമങ്ങളും അനുസരിക്കണം. വലിയ ടെക്കി കമ്പനിയും വലിയ ജനാധിപത്യ രാജ്യവും തമ്മിൽ നല്ല ബന്ധം തുടരാൻ ഇക്കാര്യത്തിൽ ഒരു ധാരണ ആവശ്യമാണ്.
ഇന്ത്യയിലെ സാമൂഹിക മാദ്ധ്യമങ്ങൾ ആക്ഷേപകരമായ ഉള്ളടക്കത്തിന്റെ പേരിൽ ഇരകളുടെ അവകാശങ്ങൾ ലംഘിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. വ്യാജ വാർത്തകളും ആക്ഷേപകരമായ ഉള്ളടക്കങ്ങളും ഇല്ലാക്കേണ്ടതുണ്ട്. സെൻസറിംഗിൽ സർക്കാരിന് താത്പര്യമില്ല. ഇവിടെ ബിസിനസ് ചെയ്യുന്നവർ നിയമം പാലിക്കണമെന്നതാണ് പ്രധാനം - രവിശങ്കർ പ്രസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |