മഞ്ചേരി: 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ പുരുഷ അത്ലറ്റ് എന്ന ബഹുമതി നേടിയ എം.പി ജാബിറിന്റെ അഭിമാനനേട്ടത്തിന്റെ സന്തോഷത്തിലാണ് പന്തല്ലൂരിലെ മുടിക്കോട് ഗ്രാമം.ദേശീയ അന്തർ സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നേരത്തെ ജാബിർ സ്വർണം നേടിയിരുന്നു.നിശ്ചയദാർഢ്യത്തിന്റെ മനക്കരുത്തിലാണ് ജാബിർ ഒളിമ്പിക്സ് യോഗ്യതയെന്ന വലിയ കടമ്പ ചാടിക്കടന്നത്. ലോക റാങ്കിംഗിൽ 21-ാം സ്ഥാനത്ത് വരെ എത്തിയിരുന്ന ജാബിർ കൊവിഡ് പ്രതിസന്ധിയിൽ 2 വർഷത്തോളം മത്സരങ്ങളൊന്നുമില്ലാതിരുന്നത് കാരണം റാങ്കിംഗിൽ താഴേക്ക് പോയെങ്കിലും ഒളിംമ്പിക്സ് യോഗ്യത എന്ന ചരിത്രനേട്ടത്തിലെത്താൻ ജാബിർ നേരത്തെ നടത്തിയ കഠിന പരിശ്രമം കൊണ്ടായി. മുടിക്കോട് മദാരി പള്ളിയാലിൽ ഹംസയുടെയും ഷറീനയുടെയും മകനായ ജാബിർ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സംസ്ഥാന മത്സരങ്ങളിൽ ശ്രദ്ധേയനാവുന്നത് പന്തലൂർ സ്കൂളിലെ വി.പി സുധീറായിരുന്നു ആദ്യ പരിശീലകൻ. മകന്റെ നേട്ടത്തിന് പിന്നിൽ കഠിന പ്രയത്നമാണെന്ന് ജാബിറിന്റെ മാതാപിതാക്കൾ പറയുന്നു.2015ൽ ഇന്ത്യൻ നേവിയിൽ ജോലിയിൽ പ്രവേശിച്ചതോടെയാണ് കൂടുതൽ പരിശീലനവും അവസരങ്ങളും ജാബിറിന് കിട്ടിയത്. ദോഹയിലും ഭുവനേശ്വറിലും നടന്ന എഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുകളിൽ ജാബിർ രാജ്യത്തിനായി വെങ്കല മെഡൽ നേടി.ലോക അത് റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |