ന്യൂഡൽഹി: വീട്ടിലാർക്കും സ്മാർട്ട് ഫോണില്ല. കമ്പ്യൂട്ടറുമില്ല. ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ പറ്റിയില്ല. എന്നിട്ടും ജമ്മുകാശ്മീരിലെ പത്താം ക്ളാസ് പരീക്ഷാ ഫലം വന്നപ്പോൾ ഉദംപൂരിലെ മന്ദീപ് സിംഗ് എന്ന പതിനഞ്ചുകാരന് ലഭിച്ചത് 98.06 ശതമാനം മാർക്ക്. ജില്ലയിൽ ഒന്നാമതെത്തിയ മന്ദീപിന്റെ വിജയം നാടിനാകെ ഉത്സവമായിരിക്കയാണ്.
അംറോ ഗ്രാമത്തിലെ കർഷകനായ ശ്യാം സിംഗിന്റെയും വീട്ടമ്മയായ സന്ധ്യാദേവിയുടെയും മകനാണ് മന്ദീപ്. പഠനം കഴിഞ്ഞാൽ അച്ഛനെ കൃഷിപ്പണിയിൽ സഹായിക്കുകയാണ് മന്ദീപിന്റെ പ്രധാന ജോലി.
കൊവിഡ് മൂലം കഴിഞ്ഞ വർഷം സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ലെന്നും ഓൺലൈൻ ക്ളാസുകൾക്കായി ഫോണോ കമ്പ്യൂട്ടറോ ഇല്ലായിരുന്നുവെന്നും മന്ദീപ് സിംഗ് പറഞ്ഞു.
ഓൺലൈൻ പഠനം നടക്കാതായപ്പോൾ
ജമ്മു ആസ്ഥാനമായുള്ള ഷേർ-ഇ-കാശ്‌മീർ അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ പഠിക്കുന്ന മൂത്ത സഹോദരൻ നാട്ടിലെത്തിയത് മന്ദീപിന്റെ പഠനത്തിന് സഹായകമായി. ഡോക്ടറാകണമെന്നാണ് മന്ദീപിന്റെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |