ന്യൂഡൽഹി: 'മനുഷ്യക്കടത്ത് (തടയൽ, സംരക്ഷണം, പുനഃരധിവാസം) ബിൽ, 2021' എന്ന വിഷയത്തിൽ എല്ലാ തത്പരകക്ഷികളിൽ നിന്നും കേന്ദ്ര വനിതാ - ശിശു വികസന മന്ത്രാലയം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയലും പ്രതിരോധവുമാണ് ബില്ലിന്റെ ലക്ഷ്യം.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 14നകം santanu.brajabasi@gov.in എന്ന ഇ-മെയിലിൽ അയയ്ക്കാം. കരട് ബിൽ അംഗീകാരത്തിനായി കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നിൽ സമർപ്പിക്കും. തുടർന്ന്, പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയാൽ നിയമമായി മാറും. അതിർത്തിക്കപ്പുറം വ്യക്തികളെ കടത്തുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും ഈ നിയമം ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |