കോഴിക്കോട് : ദേവസ്വം ബോർഡിനു കീഴിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ മലബാർ ദേവസ്വം ബോർഡ് തനത് ഫണ്ടിൽനിന്ന് അഞ്ചു കോടി രൂപ അനുവദിച്ചതായി കമ്മിഷണർ അറിയിച്ചു. നടപ്പു സാമ്പത്തികവർഷം സർക്കാർ അനുവദിച്ച 5.1 കോടി രൂപയ്ക്ക് പുറമെയാണിത്.
കൊവിഡ് പ്രതിസന്ധി മൂലം ക്ഷേത്ര വരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി. ക്ഷേത്രങ്ങളുടെയും ക്ഷേത്ര ജീവനക്കാരുടെയും ക്ഷേമത്തിനാണ് പ്രഥമ പരിഗണനയെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി പറഞ്ഞു. തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കൊട്ടറ വാസുദേവ്, കെ.രവീന്ദ്രൻ, അംഗങ്ങളായ ടി.എൻ.ശിവശങ്കരൻ, ടി.കെ.സുബ്രഹ്മണ്യൻ, എ.പ്രദീപൻ, വി.കേശവൻ, ഇ.കെ.ഗീതാബായ്, കമ്മിഷണർ എ.എൻ.നീലകണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |