ന്യൂഡൽഹി: ടൂറിസം പ്രോത്സാഹിപ്പിക്കാനും വ്യാജമദ്യം തടയാനും ലക്ഷ്യമിട്ട് ഡൽഹി സർക്കാർ പുതിയ എക്സൈസ് നയം അവതരിപ്പിച്ചു. പുലർച്ചെ മൂന്നുമണി വരെ ഹോട്ടലുകളിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യം വിളമ്പാനും ആധുനിക വാക്ക് - ഇൻ മദ്യവില്പന ശാലകൾ തുടങ്ങാനും അനുമതി നൽകുന്നതാണ് പുതിയ നയം.
രാജ്യത്ത് ഏറ്റവും അധികം
24മണിക്കൂറും പ്രവർത്തിക്കാൻ ലൈസൻസുള്ളവ ഒഴികെയുള്ള ബാർ റെസ്റ്റോറന്റുകൾക്കും ക്ളബുകൾക്കുമാണ് പുലർച്ചെ മൂന്നുവരെ മദ്യം വിളമ്പാൻ അനുമതി ലഭിക്കുക. ലൈസൻസുള്ളവർക്ക് കെട്ടിടങ്ങളുടെ ടെറസിലും ബാൽക്കണികളിലും മദ്യം വിളമ്പാം. ബാൻക്വറ്റുകൾക്കും ഫാംഹൗസുകൾക്കും മദ്യം വിളമ്പാൻ വാർഷിക ലൈസൻസ് നൽകും.
പുതിയ നയം ഇങ്ങനെ
സർക്കാർ ചില്ലറ വില്പനശാലകൾ പൂർണമായി ഇല്ലാതാകും.
ഇഷ്ടമുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാനാകുന്ന ആധുനിക മദ്യ സൂപ്പർമാർക്കറ്റുകൾ തുടങ്ങും.
സ്വകാര്യ മേഖലയിൽ അനുവദിക്കുന്ന 849 ചില്ലറ വില്പന ശാലകളിൽ അഞ്ചെണ്ണം 2500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആയിരം രൂപയ്ക്ക് മുകളിലുള്ള മുന്തിയ ഇനങ്ങൾ മാത്രം വിൽക്കുന്ന പ്രീമിയം ഷോപ്പുകളാകും.
ഇറക്കുമതി ചെയ്ത മദ്യവും വൈനും ലഭിക്കും.
ഉപഭോക്താക്കൾക്ക് ബോട്ടിലിൽ മദ്യം നിറച്ച് കൊണ്ടുപോകാൻ കഴിയുന്ന മൈക്രോ ബ്രൂവെറികൾക്കും അനുമതി നൽകും.
മദ്യമാഫിയകളെ നിയന്ത്രിക്കാനും വ്യാജമദ്യ വില്പന തടയാനും ബോട്ടിലുകളിൽ പ്രത്യേക സുരക്ഷാ ലേബലുകൾ ഒട്ടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |