കണ്ണൂർ:സമാധിയായ ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ ഒാർമ്മകളുമായി ആർട്ടിസ്റ്റ് ശശികല.ശിവഗിരി പ്ലാറ്റിനം ജൂബിലിയുടെ ആഘോഷം നടക്കുമ്പോഴാണ് സ്വാമിജിയുമായി താൻ കൂടുതൽ അടുത്തതെന്ന് ആർട്ടിസ്റ്റ് ശശികല പറഞ്ഞു. പ്ലാറ്റിനം ജൂബിലിയുടെ ലോഗോ രൂപകൽപ്പന ചെയ്തതും പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തിലെ ആഘോഷ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചതും മറക്കാനാകാത്ത അനുഭവമായാണ് അദ്ദേഹം കാണുന്നത്.
ശിവഗിരി തീർത്ഥാടന മഹാമഹ ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ശിവഗിരിയിൽ എത്തിച്ചേരുന്ന രഥഘോഷയാത്ര യുടെ വിവിധ മാതൃകയിലുള്ള രഥങ്ങൾ രൂപകൽപ്പന ചെയ്തതും ആർട്ടിസ്റ്റ് ശശികലയായിരുന്നു . ഈ കാലഘട്ടങ്ങളിൽ എല്ലാം സ്വാമിജിയുമായി ഏറെ അടുത്തിടപഴകാൻ സാധിച്ചു . സൗമ്യമായും പക്വതയോടെയും പതുക്കെയും എന്നാൽ അതീവശ്രദ്ധയോടെ സംസാരിക്കുന്ന ഒരു പ്രകൃതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. മുന്നിലെത്തിയാൽ ഒക്കെ തന്റെ മുന്നിൽ പ്രസാദമായിവെച്ചിരിക്കുന്ന കൽക്കണ്ടി കയ്യിൽ വെച്ചു തന്നിട്ട് ചോദിക്കുമായിരുന്നു.. 'കണ്ണൂർ കാരനല്ലേ '..അതിനു ശേഷമാണ് സ്വാമിജി സംസാരിക്കാൻ തുടങ്ങുന്നത് ആർട്ടിസ്റ്റ് ശശികല പറഞ്ഞു. ഒരു കലാകാരൻ എന്നുള്ള നിലയിൽ തന്നെ ഏറെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത വ്യക്തി കൂടിയായിരുന്നു സ്വാമിജിയെന്നും അദ്ദേഹം കൂട്ടിച്ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |