SignIn
Kerala Kaumudi Online
Saturday, 27 April 2024 8.31 AM IST

സഹകരണ ബാങ്കുകളെ തകർക്കാൻ ശ്രമം: ഐസക്

thomas-isaac

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാനാണ് അമിത് ഷായ്ക്ക് കേന്ദ്രത്തിൽ സഹകരണവകുപ്പിന്റെ ചുമതല നൽകിയതെന്നാരോപിച്ച് മുൻ മന്ത്രി ഡോ.തോമസ് ഐസക്. സഹകരണ ബാങ്കുകളുടെ പൂർണ നിയന്ത്രണം റിസർവ് ബാങ്കിനു കീഴിലാക്കി 2020ൽ ഭേദഗതി ചെയ്ത ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഇപ്പോൾ അർബൻ ബാങ്കുകൾക്കും സംസ്ഥാന സഹകരണ ബാങ്കിനുമാണ് ബാധകം. പക്ഷെ റിസർവ് ബാങ്കിന് തങ്ങളുടെ കീഴിലല്ലാത്ത പ്രാഥമിക കാർഷിക സഹകരണ സംഘംപോലുള്ള സ്ഥാപനങ്ങൾ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുന്നതിനെ നിരോധിക്കാം.
നിരോധനം വന്നുകഴിഞ്ഞാൽ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ചെക്കുകൾ ഉപയോഗിച്ച് പണമിടപാട് നടത്താനാവില്ല. വിത്‌ഡ്രോവൽ സ്ലിപ്പേ പറ്റൂ. വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളിൽ നിന്നുമാത്രമേ ഡെപ്പോസിറ്റ് സ്വീകരിക്കാൻ കഴിയൂ. കേരള ബാങ്കിൽ മിറർ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കില്ല.ഗുജറാത്തിലെ സഹകരണ മേഖല ബി.ജെ.പിയുടെ ചൊൽപ്പടിക്കാക്കിയത് അമിത് ഷായാണെന്നും ഐസക് ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THOMAS ISSAC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.