കാസർകോട്: എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട് എന്ന മൂന്ന് അജണ്ടയിലാണ് സംസ്ഥാനറവന്യൂ വകുപ്പ് മുന്നോട്ട് പോവുന്നതെന്ന് റവന്യുമന്ത്രി കെ.രാജൻ.റവന്യൂ വകുപ്പിലും പൊതുഭരണത്തിലും കഴിഞ്ഞ സർക്കാർ നേടിയെടുത്ത വലിയ നേട്ടങ്ങളുടെ പിന്തുടർച്ച അവകാശപ്പെടാനുള്ള തയ്യാറെടുപ്പിലാണെന്നുംകാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയിൽ സർക്കാർ 100 ദിവസം പൂർത്തീകരിക്കുമ്പോൾ 12000 പട്ടയം കൊടുത്തായിരിക്കും ഭൂമിയില്ലാത്തവരോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാൻ പോകുന്നത്. അനാവശ്യമായി കൈയേറിയ ഭൂമി എത്ര ഉന്നതനിൽ നിന്നും തിരിച്ചുപിടിക്കും. കൃത്യതയോടെ നിയമപരമായ നടപടികൾ സ്വീകരിച്ചായിരിക്കും ഈ നടപടി. റീസർവ്വേ 54 ശതമാനം മാത്രമേ പൂർത്തിയായി. 908 എണ്ണമാണ് മാനുവലായി പൂർത്തിയാക്കാനായിട്ടുള്ളത്. ഡിജിറ്റലായുള്ള സർവ്വേ ആരംഭിച്ചിട്ടുണ്ട്. അത് നൂറ് ദിവസത്തിനകം നൂറ് വില്ലേജുകൾ പൂർത്തീകരിക്കും. എന്നാൽ അപ്പോഴും 46 ശതമാനം ഭൂമിക്ക് ഏപ്പോൾ രേഖയുണ്ടാകുമെന്ന ചോദ്യം നമ്മുടെ മുന്നിലുണ്ട്
കൺഡിന്യൂസ് ലി റഫറൻസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ സംസ്ഥാനത്ത് 28 മുതൽ 40 സ്ഥലങ്ങളിൽ സിഗ്നൽ സ്റ്റേഷൻ സ്ഥാപിച്ച് ആർ.ടി.കെ.മെഷീൻ വഴി കൃത്യമായ കാലയളവിൽ ഡിജിറ്റൽ സർവേ പൂർത്തീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വില്ലേജ് ഓഫീസുകളിലെ കെട്ടിടങ്ങളെയും അകത്തുള്ള പ്രവർത്തനങ്ങളെയും സമ്പൂർണമായി സ്മാർട്ടാക്കുക എന്നതാണ് സർക്കാരിന്റെ മറ്റൊരു ലക്ഷ്യം.
2021 മുതൽ 2026 വരെ വിഷൻ ആന്റ് മിഷൻ എന്ന പേരിൽ പ്രത്യേകമായ ക്യാമ്പയിന് റവന്യു വകുപ്പ് തുടക്കം കുറിക്കുകയാണ്. വിവിധ സോഫ്റ്റ് വെയറുകൾ ഏകീകരിച്ച് ഇന്റഗ്രൽ പോർട്ടൽ കൊണ്ടുവരും. റവന്യൂ ഓഫീസുകളെ ചുറ്റിപ്പറ്റി നടക്കുന്ന ഏജന്റുമാർക്ക് ഓഫീസ് പരിസരത്ത് ഇടമില്ലാതാക്കുന്ന വിധത്തിൽ റവന്യൂ വകുപ്പ് വിജിലൻസ് ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |