ഗുവാഹത്തി:കൊവിഡ് വന്ന് മരണമടഞ്ഞ അമ്മമാരുടെ നവജാത ശിശുകൾക്ക് മുലയൂട്ടാൻ സന്നദ്ധത അറിയിച്ച് അസാം യുവതി. റോണിറ്റ കൃഷ്ണ ശർമ്മ രെഖി എന്ന യുവതിയാണ് ഇതിനായി മുന്നോട്ട് വന്നിട്ടുള്ളത്. നാലു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയായ റോണിറ്റ ഇപ്പോൾ ഗുവാഹത്തിയിൽ തന്റെ കുടുംബത്തോടൊപ്പം കഴിയുകയാണ്.
മുംബയിൽ സ്ഥിരതാമസമാക്കിയിരുന്ന റോണിറ്റ കൊവിഡിന്റെ രണ്ടാം തരംഗത്തിനു തൊട്ടു മുമ്പായി തന്റെ സ്വദേശമായ ഗുവാഹത്തിയിലേക്ക് താമസം മാറ്റിയിരുന്നു. ആ സമയം പ്രസവത്തോടെ കൊവിഡ് വന്ന് മരണമടഞ്ഞ ഒരു സ്ത്രീയുടെ വാർത്ത റോണിറ്റ ശ്രദ്ധിക്കാനിടയായി. ഒൻപത് മാസം പൂത്തിയാകുന്നതിനു മുമ്പ് ജനിച്ച കുഞ്ഞിന് മുലപാലിന് വേണ്ടി ബന്ധുക്കൾ നെട്ടോട്ടം ഓടുകയായിരുന്നു. സാഹചര്യം മനസ്സിലാക്കി അവിടെ എത്തിയ റോണിറ്റ കുഞ്ഞിന് മുലപാൽ നൽകാൻ തയ്യാറാകുകയായിരുന്നു.
Only for guwahati as I live here. If any new born needs breast milk I’m here to help. This is the least I can do at this time #COVIDSecondWaveInIndia #india #CovidSOS #CovidIndia pic.twitter.com/GSnFK2FLTQ
— RonitaKrishnaSharma (@ronitasharma) May 4, 2021
കൊവിഡ് വന്ന് മരണമടഞ്ഞവരുടെ മാത്രമല്ല കൊവിഡ് വന്നതു കാരണം മുലയൂട്ടാൻ സാധിക്കാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്കും റൊണീറ്റ തന്റെ മുലപാൽ നൽകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. "ആദ്യ ലോക്ക്ഡൗണിന്റെ സമയത്ത് മറ്റുള്ളവരെ സഹായിക്കാൻ എന്നെകൊണ്ട് സാധിക്കുന്നതു പോലെ ഞാൻ ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഒരു അമ്മ കൂടി ആയതിനാൽ എന്റെ കുഞ്ഞിന്റെ മുലപാൽ മറ്റു കുഞ്ഞുങ്ങൾക്കു കൂടി പങ്കുവയ്ക്കുന്നതാകും എന്നെ കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യം എന്ന് എനിക്ക് തോന്നി," റൊണിറ്റ ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |