പാലക്കാട്: ജില്ലയിലെ ബെവ്‌കോ ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ ക്രമീകരണങ്ങളുമായി അധികൃതർ. കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ച് കൂടുതൽ ജീവനക്കാരെയും നിയോഗിച്ചു. നിലവിൽ ജില്ലയിൽ ബെവ്‌കോയുടെ ഏഴ് ഔട്ട്ലെറ്റുകളാണ് തുറന്ന് പ്രവർത്തിക്കുന്നത്. ടി.പി.ആർ നിരക്ക് പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ഔട്ട്ലെറ്റുകൾ തുറക്കുന്നില്ല.
ഒരു കൗണ്ടറുള്ളിടത്ത് രണ്ടെണ്ണമാക്കിയും രണ്ടെണ്ണമെന്നത് മൂന്നാക്കി ഉയർത്തിയുമാണ് നിലവിൽ തിരക്ക് നിയന്ത്രിക്കുന്നത്. അടഞ്ഞ് കിടക്കുന്ന ഔട്ട്ലെറ്റിലെ ജീവനക്കാരെയാണ് ഇവിടെങ്ങളിലേക്ക് താത്കാലികമായി നിയോഗിച്ചിട്ടുള്ളത്. തിരക്ക് കുറച്ച് സാമൂഹിക അകലം ഉറപ്പാക്കാൻ പൊലീസിന് പുറമെ എക്‌സൈസ് ജീവനക്കാരെയും ഔട്ട്ലെറ്റുകൾക്ക് മുന്നിൽ നിയമിച്ചിട്ടുണ്ട്. പുതിയ പരിഷ്കരണം നടപ്പാകുന്നതോടെ തിരക്ക് നിയന്ത്രിച്ച് മദ്യവിതരണം വേഗത്തിലാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ജില്ലയിൽ ബെവ്‌കോയ്ക്ക് 21 ഔട്ട്ലെറ്റുകളും കൺസ്യുമർഫെഡിന് രണ്ട് ഔട്ട്ലെറ്റുകളുമാണുള്ളത്.കോയമ്പത്തൂരിൽ മദ്യശാലകൾ അടച്ചതോടെ അതിർത്തി ജില്ലയായ പാലക്കാട് പലയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യദിവസങ്ങളിൽ കിഴക്കൻ മേഖലയിലെ മേനോൻപാറയിൽ കിലോമീറ്റർ നീണ്ട ക്യൂ അനുഭവപ്പെട്ടിരുന്നു. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിൽ അതിർത്തിയിലെ മദ്യവില്പന ശാലകൾ അടയ്ക്കുകയായിരുന്നു. ഇതോടെ നഗരത്തിൽ തിരക്ക് വർദ്ധിച്ചു.
കോയമ്പത്തൂരിൽ മദ്യശാലകൾ തുറന്നതോടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. പക്ഷേ, കൊവിഡ് വ്യാപനം കുറയാത്തത് വലിയ ആശങ്കയാണ്. ഈ സാഹചര്യത്തിലാണ് ആളുകൾ കൂടുന്ന ബെവ്‌കോ ഔട്ട്ലെറ്റുകളിൽ തിരക്ക് നിയന്ത്രിക്കാൻ നടപടി തുടങ്ങിയത്. 21 ബെവ്‌കോ ഔട്ട്ലെറ്റുകളും കൺസ്യൂമർഫെഡിന്റെ രണ്ട് വില്പനശാലകളും ഉണ്ടെങ്കിലും തിരക്ക് കുറയ്ക്കാൻ ഔട്ട്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കണം. ഇക്കാര്യം എക്‌സൈസ് വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എക്സൈസ് വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |