കാബൂൾ : ഇസ്ലാമാബാദിൽ അഫ്ഗാൻ സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് വഴിയിലുപേക്ഷിച്ച സംഭവത്തെ തുടർന്ന് പാകിസ്ഥാനിലെ അഫ്ഗാൻ സ്ഥാനപതിയേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും തിരിച്ച് വിളിച്ച് അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടു പോയത് വളരെ ഗൗരവമേറിയ സംഭവമാണെന്നും അതിനാൽ നിലവിൽ പാകിസ്ഥാനിലുള്ള എല്ലാ അഫ്ഗാൻ ഉന്നത ഉദ്യോഗസ്ഥരേയും സുരക്ഷാ കാരണങ്ങളാൽ തിരിച്ചു വിളിക്കുന്നതായും അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടു പോകൽ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അഫ്ഗാനിസ്ഥാൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |