ബീജിംഗ് : ചൈനയിൽ ശമനമില്ലാതെ തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 25 മരണം. 10 മില്യണോളം ജനങ്ങൾ താമസിക്കുന്ന മദ്ധ്യ ചൈനയിലെ ഷെൻഷൗ നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷെൻഷൗ പ്രവശ്യയിലെ ഒരു ട്രെയിനിൽ വെള്ളം കയറി 12 പേർ മരണമടഞ്ഞു.രക്ഷാ പ്രവർത്തനത്തിനായി സൈന്യം രംഗത്തുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിംങ് പിങ് പറഞ്ഞു. ഏകദേശം രണ്ട് ലക്ഷത്തോളം പേരെ ഷെൻഷൗ നഗരത്തിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളം കയറിയ തീവണ്ടിയിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റെയിൽവേ സ്റ്റേഷനുകളും നിരവധി കെട്ടിടങ്ങളും പ്രളയത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മൊബൈൽ ഫോണും ഇന്റർനെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായത് രക്ഷാ പ്രവർത്തനത്തനം ദുഷ്കരമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും റോഡുകൾ പിളർന്ന് വാഹനങ്ങൾ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി. ഹെനാൻ പ്രവശ്യയിലെ ടണലുകളിൽ കുടുങ്ങിപ്പോയ അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്തി. ഹെനാൻ പ്രവശ്യയിലെ 12 ഓളം നഗരങ്ങളിൽ പ്രളയം വ്യാപക നാശനഷ്ടം വിതച്ചതായാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |