SignIn
Kerala Kaumudi Online
Friday, 26 April 2024 5.12 PM IST

ചാനുവിന്റെ വെള്ളി സ്വ‌ർണമായേക്കും, ഒന്നാമതെത്തിയ ചൈനീസ് താരത്തിനെ ഉത്തേജക പരിശോധനയ്ക്ക് വിധേയയാക്കുന്നു

chanu

ടോക്യോ: വനിതകളുടെ 49 കിലോ ഭാരദ്വഹനത്തിൽ സ്വർണം നേടിയ ചൈനയുടെ ഷിഹുയി ഹൗനെ ഉത്തേജകപരിശോധനയ്ക്ക് വിധേയയാക്കുന്നതായി റിപ്പോർട്ട്. ഇതിൽ അവർ പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ മിരാബായ് ചാനുവിന് സ്വർണം ലഭിക്കും. ഇത് ആദ്യമായിട്ടാകും ഒരു ഇന്ത്യൻ താരത്തിന് ഒളിമ്പിക്സ് ഭാരദ്വഹനത്തിൽ സ്വർണം ലഭിക്കുന്നത്.

ചൈനീസ് താരത്തിന്റെ ഉത്തേജകപരിശോധന മത്സരശേഷം നടത്തിയിരുന്നു. എന്നാൽ അതിലെ പരിശോധനാ ഫലം തൃപ്തികരമല്ലാത്തതിനാൽ ഒന്നുകൂടി ടെസ്റ്റ് നടത്താനാണ് അധികൃതരുടെ തീരുമാനം. ചില വിപരീത ഫലങ്ങൾ ഷിഹുയി ഹൗന്റെ ഉത്തേജകപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് അവരെ രണ്ടാമതും പരിശോധിക്കേണ്ടതുണ്ടെന്നാണ് ടോക്യോ ഒളിമ്പിക്സ് സംഘാടകരുടെ ഔദ്യോഗിക വിശദീകരണം. ചൈനീസ് താരത്തിനോട് തിരിച്ചു നാട്ടിലേക്ക് മടങ്ങാതെ ടോക്യോയിൽ തന്നെ തുടരാൻ സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഉത്തേജക പരിശോധന ഒരിക്കൽ കൂടി നടത്തും എന്നുള്ളത് ഉറപ്പാണ്.

ഒളിമ്പിക് നിയമം അനുസരിച്ച് സ്വർണം നേടിയ താരം ഉത്തേജക പരിശോധനയിൽ പുറത്താക്കപ്പെട്ടാൽ വെള്ളി മെഡൽ നേടിയ താരത്തിന് സ്വ‌ർണം നൽകും.

210 കിലോ ഭാരം ഉയർ‌ത്തിയ ഷിഹുയി ഹൗ ഒളിമ്പിക് റെക്കാഡോടു കൂടിയാണ് സ്വ‌ർണം നേടിയത്. ചാനു 202 കിലോയും മൂന്നാം സ്ഥാനത്ത് എത്തിയ ഇന്തോനേഷ്യയുടെ വിൻഡി ഐസ 194 കിലോ ഭാരവും ഉയർത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MIRABAI CHANU, TOKYO2020, OLYMPICS, DOPING, CHINA, WEIGHTLIFTING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.