തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ മുൻ മന്ത്രിമാരായ എ.സി. മൊയ്തീനെയും കടകംപള്ളി സുരേന്ദ്രനെയും പ്രതികളാക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ഇവർ സഹകരണ വകുപ്പ് മന്ത്രിമാരായിരുന്ന കാലത്ത് തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ല. തട്ടിപ്പിൽ ഇരുവർക്കും പങ്കുണ്ടെന്ന് വേണം കരുതാൻ. ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് കിട്ടിയിട്ടും നടപടി എടുക്കാതിരുന്ന സഹകരണ വകുപ്പ് രജിസ്ട്രാറേയും പ്രോസിക്യൂട്ട് ചെയ്യണം. മുഖ്യപ്രതികളായ പാർട്ടി നേതാക്കളെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന മുഖ്യമന്ത്രി സഹകാരികളെ വെല്ലുവിളിക്കുകയാണ്. കരുവന്നൂർ മാതൃകയിൽ സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. കരുവന്നൂരിൽ തട്ടിപ്പിനിരയായവർ റിസർവ് ബാങ്കിന് പരാതി നൽകണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |