കാബൂൾ : അഫ്ഗാൻ സർക്കാരിനെതിരെ താലിബാന് എല്ലാവിധ പിന്തുണയും നല്കുന്നത് പാകിസ്ഥാനാണെന്ന് അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹീബ്. എല്ലാ വർഷവും പാകിസ്ഥാനിൽ നിന്നും 10000 ത്തോളം ഭീകരരാണ് രാജ്യത്തേയ്ക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ തവണയും താലിബാനെ പരാജയപ്പെടുത്തുമ്പോൾ കൂടുതൽ തീവ്രവാദികളെ പാകിസ്ഥാൻ രാജ്യത്തേയ്ക്ക് അയയ്ക്കുന്നു. താലിബാന് ഏറ്റവും സുരക്ഷിതമായ താവളമാണ് പാകിസ്ഥാനെന്നും ഭീകര പ്രവർത്തനങ്ങൾക്ക് മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് പാകിസ്ഥാൻ അയയ്ക്കുന്നതെന്നും ഹംദുള്ള അറിയിച്ചു.
ഇതിന് സഹായങ്ങൾ എത്തുന്നത് പാകിസ്താനിൽ നിന്നാണ്. താലിബാന് വേണ്ട സാമ്പത്തിക സഹാങ്ങളും മറ്റും ഒരുക്കുന്നത് പാകിസ്താനാണെന്നും പരിക്കേറ്റ ഭീകരർക്ക് അവിടുത്തെ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ടെന്നും ഹംദുള്ള പറഞ്ഞു. നിലവിൽ അയച്ചിട്ടുള്ള 10000 ത്തിന് പുറമേ ഈ വർഷം 15000 ഭീകരരെ കൂടി പാകിസ്ഥാൻ താലിബാന് നൽകാൻ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യവിവരമെന്ന് ഹംദുള്ള കൂട്ടിച്ചേർത്തു.
അഫ്ഗാൻ സൈനിക മേധാവിയുടെ ഇന്ത്യ സന്ദർശനം മാറ്റിവച്ചുയ
അഫ്ഗാനിൽ സ്ഥിതി സങ്കീർണമായി തുടരുന്നതിനിടെ അഫ്ഗാൻ സൈനിക മേധാവി ജനറൽ വാലി മുഹമ്മദ് അഹമ്മദ്സായി ഇന്ത്യാ സന്ദർശനം റദ്ദാക്കി.അമേരിക്കയുടെ സൈനികപിന്മാറ്റം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ പാക് അതിർത്തി പ്രദേശങ്ങളിലെ ജില്ലകൾ താലിബാൻ പിടിച്ചെടുത്തത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ഇതോടെ മുഖ്യ സൈനിക മേധാവി രാജ്യത്ത് നിന്ന് വിട്ടു നില്ക്കുന്നത് രാജ്യത്ത് നിലവിലെ സാഹചര്യം കൂടുതൽ വഷളാക്കുമെന്നതിനാലാണ് യാത്ര മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |