വടകര: ഒടുവിൽ ആ ഭാഗ്യവാനെ തിരിച്ചറിഞ്ഞു. കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ സമ്മാനമായ 10 കോടി രൂപയ്ക്ക് അർഹനായത് നിർമ്മാണ തൊഴിലാളിയായ തിരുവള്ളൂർ തറോപ്പൊയിൽ ഷിജു.
വടകരയിലെ ബി.കെ ഏജൻസീസിന്റെ ടിക്കറ്റുകൾ
തിരുവള്ളൂരിൽ വില്പന നടത്തുന്ന രാജനിൽ നിന്നാണ് നറുക്കെടുപ്പിന്റെ തലേന്ന് ടിക്കറ്റെടുത്തത്. ബമ്പറടിച്ചത് തിരുവള്ളൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞെങ്കിലും നാലു ദിവസം കഴിഞ്ഞ് ഇന്നലെയാണ് ടിക്കറ്റ് (എൽ ബി 430240) 39കാരനായ ഷിജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്. ടിക്കറ്റ് നോക്കാൻ വൈകിപ്പോയെന്ന് ഷിജു പറഞ്ഞു.ടിക്കറ്റ് കാനറാ ബാങ്ക് ശാഖയിൽ എല്പിച്ചിട്ടുണ്ട്. തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.
വാർപ്പ് പണിയ്ക്കിടെ വീഴ്ച പറ്റി കുറേക്കാലം ചികിത്സയിലായിരുന്നു ഷിജു. മൂന്നു നാലു മാസമായാണ് വീണ്ടും ജോലിയ്ക്ക് പോയിത്തുടങ്ങിയത്.
പരേതനായ തറോപ്പൊയിൽ ചെറിയ കണ്ണന്റെയും ജാനുവിന്റെയും മകനാണ്. അമ്മയും ഷിജുവും മാത്രമാണ് വീട്ടിൽ. അനുജൻ ഷിജിത്ത് ഗൾഫിൽ നിന്ന് ഈയിടെ നാട്ടിലെത്തിയിട്ടുണ്ട്. വിവാഹിതയായ സഹോദരി ഷീജ വീട്ടിനടുത്തു തന്നെയാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |