കൊച്ചി : വിവാഹം കഴിഞ്ഞു മൂന്നാം നാൾ മുതൽ കൂടുതൽ സ്വർണം ആവശ്യപ്പെട്ട് വധുവിനെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്ന പരാതിയിൽ യുവാവും പിതാവും അറസ്റ്റിൽ. ടെക്‌നോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ജിപ്സണും ഇയാളുടെ പിതാവുമാണ് അറസ്റ്റിലായത്. കുറച്ച് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും പള്ളിക്കരയിലെ ബന്ധു വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽക്കാണ് ജിപ്സൺ ഭാര്യയെ മർദ്ദിക്കാൻ ആരംഭിച്ചത്, ഇത് ഇയാളുടെ രണ്ടാം വിവാഹമായിരുന്നു. മർദ്ദനമേറ്റതോടെ ചോദിക്കാനെത്തിയ യുവതിയുടെ പിതാവിനേയും ജിപ്സണും പിതാവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ ഇയാളുടെ കാലൊടിയുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്. എന്നാൽ ആദ്യം പൊലീസ് കേസ് കാര്യമായി എടുത്തിരുന്നില്ല. നിസാര കുറ്റങ്ങൾ ചുമത്തിയാണ് ജിപ്സണും പിതാവിനുമെതിരെ കേസെടുത്തത്. താമസിയാതെ പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.
എന്നാൽ സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് കൂടുതൽ നടപടിയ്ക്ക് ഒരുങ്ങിയത്. പ്രതിയുടെ ബന്ധുവായ പൊലീസുകാരന്റെ സ്വാധീനത്താലാണ് പൊലീസ് കേസെടുക്കാതിരുന്നതെന്ന് ആരോപണമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |