കൂത്തുപറമ്പ്: ജില്ലയിലെ ആദ്യത്തെ ജൻഡർ കോംപ്ലക്സ് കൂത്തുപറമ്പിൽ സ്ഥാപിക്കും.കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്താണ് കൂത്തുപറമ്പിൽ ജൻഡർ കോംപ്ലക്സ് സ്ഥാപിക്കാൻ തീരുമാനമായത്. ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി അനുവദിച്ചത്. 4 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. പാറാലിൽ നഗരസഭയുടെ കീഴിലുള്ള വനിതാ ഹോസ്റ്റലിനോട് അനുബന്ധിച്ച് കോംപ്ലക്സിന് സ്ഥലം കണ്ടത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ കൂത്തുപറമ്പിൽ നടന്ന ആലോചനായോഗം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ വി.സുജാത അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻമാരായ കെ. ധനഞ്ജയൻ, എം.സുകുമാരൻ, വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ, എൻ.ധനഞ്ജയൻ, അഞ്ജു മോഹൻ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |